Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
സംഘര്‍ഷത്തിന് അയവില്ലാതെ ഗസ; കരയുദ്ധത്തിനൊരുങ്ങി ഇസ്രയേല്‍

October 09, 2023

Gulf_Malayalam_News

October 09, 2023

ന്യൂസ്‌റൂം ബ്യുറോ

ഗസ: ഇസ്രയേല്‍ - ഫലസ്തീല്‍ അതിര്‍ത്തി പ്രദേശമായ ഗസ മുനമ്പില്‍ ശനിയാഴ്ച പുലര്‍ച്ചെ ആരംഭിച്ച സംഘര്‍ഷം ഇപ്പോഴും തുടരുകയാണ്. ഗസയില്‍ നൂറിലധികം മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കമുള്ള ഇസ്രയേലികളെ ബന്ദികളാക്കിയതായി ഹമാസ് വ്യക്തമാക്കുന്നു. അതിനിടെ ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിച്ച ഇസ്രയേല്‍ ഗസ അതിര്‍ത്തിയുടെ ഭൂരിഭാഗവും നിയന്ത്രണത്തിലാക്കി. നൂറുകണക്കിന് ആളുകളെ കൊന്നൊടുക്കുകയും നിരവധി ആളുകളെ തടവിലാക്കുകയും ചെയ്തു. പ്രത്യാക്രമണം നടത്തുന്ന ഇസ്രയേല്‍ തുടര്‍ച്ചയായി ഗസ മുനമ്പിലേക്ക് വ്യോമാക്രമണം നടത്തുകയാണ്. 

ഇസ്രയേല്‍ ആക്രമണത്തില്‍ 413 ഫലസ്തീനികള്‍ മരണപ്പെടുകയും 2300ലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ച്ചയായുള്ള ഇസ്രയേല്‍ വ്യോമാക്രമണത്തെ തുടര്‍ന്ന് 74000ത്തോളം ഫലസ്തീനികളെ ഇതിനോടകം മാറ്റിപ്പാര്‍പ്പിച്ചു. ആക്രമണത്തില്‍ ഗസ സിറ്റിയില്‍ കൂറ്റന്‍ കെട്ടിടങ്ങള്‍ ഉള്‍പ്പെടെ നിലംപൊത്തി. ഇസ്രയേല്‍- ഫലസ്തീന്‍ സംഘര്‍ഷം ആരംഭിച്ച ഘട്ടത്തില്‍ 13 ഫലസ്തീനികളാണ് വെസ്റ്റ് ബാങ്കില്‍ മാത്രം മരണപ്പെട്ടത്. ഹമാസ് ആക്രമണത്തില്‍ 57 ത്തോളം ഇസ്രയേല്‍ സൈനികര്‍ക്ക് ജീവന്‍നഷ്ടമായി. 

അതേസമയം, പൂര്‍ണമായും ഗസയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ കരയുദ്ധത്തിനൊരുങ്ങുകയാണ് ഇസ്രയേല്‍. വ്യോമാക്രമണത്തിലൂടെ മാത്രം ഹമാസിനെ നേരിടാനാകില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇസ്രയേല്‍ കര മാര്‍ഗമുള്ള സൈനിക നീക്കത്തിനൊരുങ്ങുന്നത്. ഗസയ്ക്ക് സമീപം ഒരു ലക്ഷം റിസര്‍വ് സൈനികരെ നിയോഗിച്ചിട്ടുണ്ടെന്നും ഇസ്രയേല്‍ സൈനിക വക്താവ് പറഞ്ഞു.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News