Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ഇസ്രയേല്‍- ഫലസ്തീന്‍ സംഘര്‍ഷത്തില്‍ മരണസംഖ്യ ഉയരുന്നു; നിരവധി പേര്‍ക്ക് പരിക്ക് 

October 07, 2023

News_Qatar_Malayalam

October 07, 2023

ന്യൂസ്‌റൂം ബ്യുറോ

ഗസ: ഇന്ന് പുലര്‍ച്ചെ ആരംഭിച്ച ഫലസ്തീന്‍ - ഇസ്രയേല്‍ സംഘര്‍ഷം ഇപ്പോഴും തുടരുകയാണ്. ഹമാസിന്റെ ആക്രമണത്തില്‍ 40 ഇസ്രയേല്‍ പൗരന്‍മാര്‍ക്ക് ജീവന്‍ നഷ്ടമായതായാണ് വിവരം. 740 ല്‍ അധികം ആളുകളെ പരിക്കുകളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഇസ്രയേല്‍ മെഡിക്കല്‍ സംഘങ്ങള്‍ വ്യക്തമാക്കുന്നു. ഇതില്‍ 70ഓളം പേരുടെ പരിക്ക് അതീവ ഗുരുതരമാണ്. 35ല്‍ അധികം ഇസ്രയേല്‍ പൗരന്‍മാരെ ഫലസ്തീന്‍ സൈന്യം ബന്ദികളാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. 

ഹമാസിന്റെ റോക്കറ്റ് ആക്രമണത്തിന് പിന്നാലെ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ച ഇസ്രയേല്‍ ഫലസ്തീനിലേക്ക് വ്യോമാക്രമണം നടത്തി.  ഇസ്രയേലിന്റെ പ്രത്യാക്രമണത്തില്‍ ഗസയിലും സമീപ പ്രദേശത്തുമായി 160ല്‍ അധികം ഫലസ്തീന്‍ ജനതയ്ക്ക് ജീവന്‍ നഷ്ടമായതായാണ് റിപ്പോര്‍ട്ട്. 950ല്‍ അധികം ഫലസ്തീന്‍ ജനതയ്ക്ക് പരിക്കേറ്റതായും ഫലസ്തീന്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇത് യുദ്ധമെന്നും വിജയം സുനിശ്ചിതമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി വ്യക്തമാക്കി. ജനജീവിതം പൂര്‍ണമായും സ്തംഭിച്ചു. സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടുരുകയാണ്.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News