Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഇസ്രായേൽ വ്യോമാക്രമണത്തിൽ അൽ ജസീറ മാധ്യമ പ്രവർത്തകന്റെ 22 കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടു 

December 07, 2023

Malayalam_Gulf_News

December 07, 2023

ന്യൂസ്‌റൂം ബ്യുറോ

ഗസ: ഗസയിലെ ജബലിയ അഭയാർഥി ക്യാമ്പിന് നേരെ ഉണ്ടായ ആക്രമണത്തിൽ അൽ ജസീറയിലെ മാധ്യമ പ്രവർത്തകന്റെ കുടുംബത്തിലെ 22 അംഗങ്ങൾ കൊല്ലപ്പെട്ടു. കറസ്പോണ്ടന്റായ മോമിൻ അൽ ഷറഫിയുടെ കുടുംബാംഗങ്ങളാണ് കൊല്ലപ്പെട്ടത്. അൽ ഷറഫിയുടെ മാതാപിതാക്കൾ, സഹോദരങ്ങൾ, അവരുടെ ഭാര്യമാർ, മക്കൾ എന്നിവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 

പുലർച്ചെ നാലോ അഞ്ചോ മണിക്കാണ് എന്റെ വീടിന് നേരെ ആക്രമണമുണ്ടായത്. സിവിൽ ഡിഫൻസ് സേനാംഗങ്ങൾക്കൊന്നും അവരെ രക്ഷിക്കാനായില്ല. ശരിയായ ശവസംസ്കാരം നടത്താൻ പോലും തന്നെ അനുവദിച്ചില്ലെന്നും അൽ ഷറഫി അൽ ജസീറയോട് പറഞ്ഞു.

അതേസമയം, ബോംബാക്രമണത്തിൽ കൊല്ലപ്പെടുന്നതിന് തൊട്ട് മുമ്പ് തന്റെ മാതാവ് ആമിന തനിക്ക് അയച്ച അവസാന ശബ്ദ സന്ദേശവും അൽ ഷറഫി പങ്കുവെച്ചു.

“അസ്സലാം അലൈക്കും. ഗുഡ്മോർണിംഗ് മോമിൻ. സുഖമാണോ? ഭാര്യയ്ക്കും മക്കൾക്കും സുഖമാണോ? നിങ്ങളുടെ ആരോഗ്യം എങ്ങനെയുണ്ട്? അല്ലാഹു നിങ്ങളെ ഈ യുദ്ധത്തിൽ നിന്ന് പരിക്കേൽക്കാതെ രക്ഷിക്കട്ടെ. ഞാൻ നിങ്ങളെ ശരിക്കും മിസ് ചെയ്യുന്നുണ്ട്. എല്ലാ ദിവസവും ഞാൻ നിങ്ങൾക്കായി പ്രാർത്ഥിക്കുന്നുണ്ട്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ," മാതാവ് ആമിന അയച്ച ശബ്ദ സന്ദേശത്തിൽ പറഞ്ഞു. 

മരണം അൽ ജസീറ സ്ഥിരീകരിച്ചു. ഇസ്രായേൽ ആക്രമണത്തെ അപലപിക്കുകയും കുറ്റകൃത്യത്തിന് ഉത്തരവാദികളായവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും അൽ ജസീറ മീഡിയ നെറ്റ്‌വർക്ക് പ്രസ്താവനയിൽ അറിയിച്ചു. 

അതേസമയം, നവംബർ 1ന് ജബലിയ അഭയാർഥി ക്യാമ്പിന് നേരെ  ഉണ്ടായ ആക്രമണത്തിലും അൽ ജസീറയിലെ ബ്രോഡ്‍കാസ്റ്റ് എഞ്ചിനീയറുടെ 19 കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു. ബ്രോഡ്‌കാസ്റ്റ് എഞ്ചിനീയറായ മുഹമ്മദ് അബു അൽ-കുംസാന്റെ കുടുംബാംഗങ്ങളാണ് കൊല്ലപ്പെട്ടത്. അൽ-കുംസാന്റെ പിതാവ്, രണ്ട് സഹോദരിമാർ, സഹോദരിമാരുടെ എട്ട് മക്കൾ, സഹോദരൻ, സഹോദരന്റെ ഭാര്യ, അവരുടെ നാല് കുട്ടികൾ, ഭാര്യാസഹോദരി, ഒരു അമ്മാവൻ എന്നിവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News