Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഗസയിൽ മൊബൈൽ ഇൻറർനെറ്റ് സംവിധാനങ്ങൾ വീണ്ടും തടസ്സപ്പെട്ടു

November 06, 2023

Qatar_News_Malayalam

November 06, 2023

ന്യൂസ്‌റൂം ഡെസ്ക്

ഗസ: ഗസയിൽ മൊബൈൽ ഇൻറർനെറ്റ് സംവിധാനങ്ങൾ വീണ്ടും തടസ്സപ്പെട്ടു. ഗസ മുനമ്പിൽ ഇസ്രായേൽ ഇന്റർനെറ്റ്, ഫോൺ ലൈനുകൾ വിച്ഛേദിച്ചതായി ടെലികോം സ്ഥാപനമായ പാൽടെൽ പറഞ്ഞു. മൊബൈല്‍ ഇന്‍റര്‍നെറ്റ് സംവിധാനം പൂര്‍ണമായും തകര്‍ന്നതായി ഗസയിലെ മൊബൈല്‍ സര്‍വീസ് കമ്പനിയും വ്യക്തമാക്കി. 

ഒക്ടോബർ 7 ന് ഇസ്രായേൽ-ഫലസ്‌തീൻ യുദ്ധം ആരംഭിച്ചതിന് ശേഷം മൂന്നാം തവണയാണ് മൊബൈൽ ഇൻറർനെറ്റ് സംവിധാനങ്ങൾ തടസ്സപ്പെടുന്നത്. വാർത്താവിനിമയ ബന്ധം നിലച്ചതോടെ ഗസയിൽ നിന്നുള്ള ആശയവിനിമയം പൂർണമായും തകർന്നു. 

അതേസമയം, കനത്ത വ്യോമാക്രണം തുടരുന്ന ഗസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 9800 ആയി ഉയർന്നു. 18000ല്‍ അധികം ആളുകള്‍ക്ക് പരിക്കേറ്റതായാണ് വിവരം. വ്യോമാക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിരവധി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News