Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഇസ്രയേലുമായി ഒത്തുതീർപ്പ് കരാറിന് തയ്യാറെടുക്കുകയാണെന്ന് ഹമാസ് 

November 21, 2023

Qatar_News_Malayalam

November 21, 2023

ന്യൂസ്‌റൂം ഡെസ്ക് 

ഗസ: ഇസ്രായേലുമായി ഒത്തുതീർപ്പ് കരാറിന് തയ്യാറെടുക്കുകയാണെന്ന് ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ. ഇന്ന് (ചൊവ്വാഴ്ച) രാവിലെ റോയിട്ടേഴ്‌സ് വാർത്ത ഏജൻസിക്ക് നൽകിയ പ്രസ്താവനയിലാണ് ഹനിയേ ഈ കാര്യം വ്യക്തമാക്കിയത്. സന്ധി കരാറിന് താൽപര്യമുണ്ടെന്ന് ഖത്തർ മധ്യസ്ഥരോട് ഹമാസ് അറിയിച്ചിട്ടുണ്ടെന്നും ഇസ്മായിൽ ഹനിയേ പറഞ്ഞു.

വെടിനിർത്തലിന്റെ കാലയളവ്, ഗസയിലേക്ക് സഹായം എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ, പരിക്കേറ്റവരെ ചികിത്സയ്ക്കായി മറ്റ് രാജ്യങ്ങളിലേക്ക് മാറ്റുക,  ഇസ്രായേലിലും ഫലസ്തീനിലുമുള്ള തടവുകാരുടെ കൈമാറൽ എന്നിവയെ കേന്ദ്രീകരിച്ചാണ് കരാറെന്ന് ഹമാസ് ഉദ്യോഗസ്ഥൻ ഇസാത് എൽ-റെഷിഖ് അൽ ജസീറയോട് പറഞ്ഞു. ഇരുവിഭാഗവും സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കുമെന്നും, ചർച്ചകളിൽ മധ്യസ്ഥത വഹിക്കുന്ന ഖത്തർ കരാറിന്റെ കൂടുതൽ വിശദാംശങ്ങൾ പ്രഖ്യാപിക്കുമെന്നും ഇസാത് എൽ-റെഷിഖ് വ്യക്തമാക്കി.

കൂടാതെ ഇസ്രയേലും ഫലസ്തീനും തമ്മിലുള്ള ചർച്ചകൾ ആഴ്ചകളായി തുടരുകയാണെന്നും, എന്നാൽ ഇസ്രായേൽ കരാർ സ്തംഭിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഒക്‌ടോബർ 7 ന് ശേഷം ഫലസ്തീനിൽ കുറഞ്ഞത് 5,600 കുട്ടികളും 3,500 സ്ത്രീകളും ഉൾപ്പടെ 13,000 ഫലസ്തീനികൾ ഗസയിൽ കൊല്ലപ്പെട്ടതായി ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രയേലിൽ 1,200 ഓളം പേർ കൊല്ലപ്പെട്ടതായി ഇസ്രായേൽ അധികൃതരും അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News