Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
റമദാന്‍ മാസത്തിലും സമാധാനമില്ലാതെ ഗസ; മരണമുഖത്ത് ഇഫ്താര്‍ പങ്കിട്ട് ഫലസ്തീനികള്‍

March 13, 2024

news_malayalam_gaza_people_in_ramadan_days

March 13, 2024

ന്യൂസ്‌റൂം ഡെസ്‌ക്

ഗസ: യുദ്ധമുഖത്താണ് ഗസയിലെ ജനങ്ങളുടെ റമദാന്‍ മാസം. അശാന്തിക്കും ഭക്ഷണക്ഷാമത്തിനിടയിലും ഗസയിലെ കുടിയിറക്കപ്പെട്ട കുടുംബങ്ങള്‍ നോമ്പെടുക്കുന്നുണ്ട്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ ഇഫ്താര്‍ കഴിക്കുന്ന ഗസയിലെ ജനങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്.

ഗസ ഉപരോധിക്കപ്പെട്ടിട്ട് അഞ്ച് മാസത്തിലേറെയായി. പട്ടിണിയുടേയും രോഗത്തിന്റേയും കുടിയൊഴിപ്പിക്കലിന്റേയും പശ്ചാത്തലത്തില്‍ റമദാനില്‍ പോലും അവിടുത്തുകാര്‍ക്ക് സന്തോഷമില്ല. റമദാന്റെ ആദ്യ ദിനത്തിലും ഇസ്രയേലിന്റെ ബോംബാക്രമണം ഫലസ്തീനികള്‍ക്ക് നേരിടേണ്ടി വന്നു. 

ഭക്ഷണത്തിന് ക്ഷാമം നേരിടുന്നതിനാല്‍ ചാരിറ്റികള്‍ സംഭാവന നല്‍കുന്ന ഭക്ഷണമാണ് ഫലസ്തീനികള്‍ക്ക് ആശ്വാസം.

ഗസയിലേക്കുള്ള ഭക്ഷണം, വെള്ളം ഉള്‍പ്പെടെയുള്ള ആവശ്യ വസ്തുക്കളുടെ വരവ് മന്ദഗതിയിലായതോടെ പോഷകാഹാരക്കുറവും നിര്‍ജ്ജലീകരണവും മൂലം മരണപ്പെട്ടവരുടെ എണ്ണം 25 കടന്നതായി ഹമാസ് ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് യുഎന്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഗസയുടെ തെക്കന്‍ അതിര്‍ത്തി നഗരമായ റഫയില്‍ 1.5 ദശലക്ഷം ആളുകള്‍ അഭയം തേടിയതായാണ് റിപ്പോര്‍ട്ട്. കുടിയിറക്കപ്പെട്ടവര്‍ ക്യാമ്പുകളില്‍ ലഭ്യമായ ചെറിയ ഭക്ഷണങ്ങളില്‍ ഇഫ്താര്‍ പങ്കിട്ടു. മിക്കയിടത്തും ബീന്‍സാണ് ഇഫ്താര്‍ ഭക്ഷണമായി ലഭിച്ചത്. അടിസ്ഥാന ഭക്ഷണ സാധനങ്ങള്‍, ശുദ്ധജലം, വൈദ്യസഹായം എന്നിവയ്ക്ക് കടുത്ത ക്ഷാമമാണ് ഗസ നേരിടുന്നത്. അതിനിടെ റമദാന്‍ മാസത്തില്‍ വെടിനിര്‍ത്തല്‍ ആഹ്വാനം ചെയ്ത് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസും രംഗത്തെത്തി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News