Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
കൂട്ടക്കുരുതിയിൽ പ്രതിഷേധം, ഇസ്രായലിന് ആയുധങ്ങളുമായെത്തിയ അമേരിക്കൻ കപ്പൽ തടഞ്ഞു

November 07, 2023

Gulf_Malayalam_News

November 07, 2023

ന്യൂസ്‌റൂം ഡെസ്ക്

വാഷിംഗ്‌ടൺ: ഇസ്രയേലിന് ആയുധങ്ങളുമായി എത്തിയ യുഎസ് സൈനിക വിതരണ കപ്പൽ ഫലസ്തീൻ അനുകൂല പ്രകടനക്കാർ തടഞ്ഞു. വാഷിംഗ്ടണിലെ ടകോമ തുറമുഖത്താണ് പ്രതിഷേധക്കാർ കപ്പൽ തടഞ്ഞ് റാലി നടത്തിയത്. നൂറുകണക്കിന് പ്രതിഷേധക്കാരാണ് റാലിയിൽ പങ്കെടുത്തത്. വാഷിംഗ്ടണിലെ അഭിഭാഷക ഗ്രൂപ്പായ അറബ് റിസോഴ്‌സ് ആൻഡ് ഓർഗനൈസിംഗ് സെന്ററാണ (AROC) പ്രതിഷേധം സംഘടിപ്പിച്ചത്.  

ഗസയിൽ സൈനിക ആക്രമണം തുടരുന്നതിനാൽ കപ്പലിൽ ആയുധങ്ങളും സൈനിക ഉപകരണങ്ങളും നിറച്ച് ഇസ്രായേലിലേക്ക് അയക്കുമെന്ന് ഒരു രഹസ്യ ഉറവിടം AROCക്ക് സൂചന കിട്ടിയിരുന്നു. പതിനായിരത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെട്ട ഗസ മുനമ്പിനെതിരെ കപ്പലിലുള്ള ഏതെങ്കിലും ആയുധം ഇസ്രായേൽ ഉപയോഗിക്കുമെന്ന് പ്രധിഷേധക്കാർ ആരോപിച്ചു.

“ഞങ്ങൾക്ക് ഇപ്പോൾ വെടിനിർത്തൽ വേണം. ആളുകൾ കൊല്ലപ്പെടുന്നത് ഇപ്പോൾ അവസാനിപ്പിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. യുഎസ് വിദേശനയത്തെക്കുറിച്ചും ഇസ്രായേലിനുള്ള യുഎസ് ധന സഹായത്തെക്കുറിച്ചും യഥാർത്ഥ പരിശോധനയും നടപടിയും വേണം, ”AROC കേസ് മാനേജറും കമ്മ്യൂണിറ്റി ഔട്ട്‌റീച്ച് കോർഡിനേറ്ററുമായ വസിം ഹാഗെ പറഞ്ഞു.

അതേസമയം, ഇസ്രായേൽ ഹമാസ് സംഘർഷം ഒരു മാസം പിന്നിടുമ്പോൾ മരണ സംഖ്യ 10000 കടന്നിരിക്കുകയാണ്. 4,104 കുട്ടികൾ ഉൾപ്പെടെ 10,022 ഫലസ്തീനികളാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരുടെ എണ്ണം 25,408 ആയി ഉയർന്നു. നിരവധി ആളുകൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുകയാണ്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News