Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഫലസ്തീനികള്‍ക്ക് സഹായവുമായി ഖത്തറില്‍ നിന്ന് രണ്ട് വിമാനങ്ങൾ കൂടി ഗസയിൽ എത്തി; ആക്രമണം തുടർന്ന് ഇസ്രായേൽ 

January 18, 2024

news_malayalam_aid_for_palestine

January 18, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഗസയിലെ ഫലസ്തീനികള്‍ക്ക് സഹായവുമായി ഖത്തറില്‍ നിന്ന് സായുധ സേനയുടെ രണ്ട് വിമാനം കൂടി ഈജിപ്തിൽ എത്തി. 61 ടണ്‍ ഭക്ഷണവും വൈദ്യസഹായവുമടങ്ങിയ വിമാനമാണ് ഇന്നലെ (ബുധൻ) ഈജിപ്തിലെ എൽ അരിഷ് നഗരത്തിൽ എത്തിയത്. തുടർന്ന് സാധനങ്ങളെല്ലാം ഗസയിലേക്ക് കൊണ്ടുപോയതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. 

ഖത്തറിന്റെയും ഫ്രാൻസിന്റെയും മധ്യസ്ഥതയിൽ ഗസയിലേക്ക് മാനുഷിക സഹായമെത്തിക്കുന്നതിൽ ഹമാസും ഇസ്രായേലും തമ്മിൽ കഴിഞ്ഞ ദിവസങ്ങളിൽ ധാരണയായിരുന്നു. ദോഹയിൽ നിന്ന് ഈജിപ്തിലേക്ക് അയക്കുന്ന സഹായ സാമഗ്രികൾ, അവിടെ നിന്ന് ഗാസയിലേക്ക് കൊണ്ടുപോകാനാണ് ധാരണയായത്. ഗസയിലെ ഇസ്രയേലി ബന്ദികൾക്കുള്ള മരുന്നുകളും എത്തിക്കും. 

കൂടാതെ, ഇസ്രയേല്‍ ആക്രമണങ്ങളില്‍ ദുരിതമനുഭവിക്കുന്ന ഫലസ്തീനികള്‍ക്ക് ഖത്തര്‍ ഭരണകൂടം നല്‍കുന്ന പൂര്‍ണ പിന്തുണയുടെ ഭാഗവുമായാണ് ഗസയിലേക്ക് വീണ്ടും സഹായമെത്തിക്കുന്നത്. ഇതുവരെ 1958 ടൺ സഹായവുമായി ഖത്തറിൽ നിന്ന് 63 വിമാനങ്ങളാണ് ഗസയിലേക്ക് എത്തിയത്. 

അതേസമയം, ഗസയിലേക്ക് മാനുഷിക സഹായം എത്തിക്കുമ്പോഴും ഇസ്രയേലിന്റെ ആക്രമണം തുടരുകയാണ്. ഗസയിലെ ഖാൻ യൂനിസിൽ ഇന്നലെ (ബുധൻ) രാത്രി ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കുട്ടികളടക്കം 16 പേർ കൊല്ലപ്പെട്ടു. 

ഇസ്രായേൽ ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ ഇത് വരെ 24,448 പേർ കൊല്ലപ്പെട്ടതായാണ് കണക്ക്. 61,504 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. 85 ശതമാനം ഗസ നിവാസുകൾക്കും സ്വന്തം വീടുപേക്ഷിച്ച് പോകേണ്ടി വന്നെന്നാണ് പലസ്തീന്റെ കണക്ക്. ഒരുപാട് ആളുകൾ‍ ഗസ വിട്ട് മറ്റിടങ്ങളിലേക്ക് പലായനം ചെയ്തു.


Latest Related News