Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
പരിഹാസങ്ങള്‍ ഏറ്റുവാങ്ങി വീണ്ടും വ്യാജവാര്‍ത്ത, നരേന്ദ്ര മോദിയെ സമാധാനത്തിനുള്ള നൊബേല്‍ പ്രൈസിന് പരിഗണിച്ചതായി പ്രസ്താവന നല്‍കിയിട്ടില്ലെന്ന് സമിതി അംഗം

March 19, 2023

March 19, 2023

ന്യൂസ്‌റൂം ബ്യൂറോ
ന്യൂഡല്‍ഹി: ഗുജറാത്ത് വംശഹത്യ ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ക്ക് വിധേയനായ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമാധനത്തിനുള്ള നൊബേല്‍ പ്രൈസിനായി പരിഗണിക്കുന്നുവെന്ന വാര്‍ത്ത ജനാധിപത്യ വിശ്വാസികളെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും വലിയ തോതില്‍ അമ്പരപ്പിച്ചിരുന്നു. എന്നാല്‍ ഇന്ത്യയിലെ മോദി ഭക്തരും തീവ്ര ഹിന്ദുത്വ അനുഭാവികളും ബോധപൂര്‍വം പടച്ചുവിട്ട വ്യാജവാര്‍ത്ത മാത്രമാണ് ഇതെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഈ വാര്‍ത്ത വ്യാജമാണെന്ന് വെളിപ്പെടുത്തി നൊബേല്‍ സമിതി അംഗം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി ഉപനേതാവ് അസ്ലെ ടൊജെയാണ് ഇക്കാര്യം നിഷേധിച്ചത്.
 

Why has @ANI not tweeted this statement by Asle Toje? ???? pic.twitter.com/C3c6pUBdeI

— Mohammed Zubair (@zoo_bear) March 16, 2023

മോദിയെ നോബേല്‍ പുരസ്‌കാരത്തിന് പരിഗണിക്കുമെന്ന് ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ ടൊജെ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് വലിയ വാര്‍ത്തയായി മാറിയിരുന്നു. ഇന്ത്യയൊട്ടാകെയുള്ള വാര്‍ത്താ-സമൂഹ മാധ്യമങ്ങള്‍ വാര്‍ത്ത ഏറ്റെടുത്തു. ഇതിന് പിന്നാലെയാണ് ടൊജെയുടെ വെളിപ്പെടുത്തല്‍. നൊബേല്‍ പ്രൈസ് കമ്മിറ്റിയുടെ ഡെപ്യൂട്ടി ലീഡര്‍ എന്ന നിലയിലല്ല താന്‍ ഇന്ത്യ സന്ദര്‍ശിച്ചതെന്ന് ടൊജെ വ്യക്തമാക്കി.


Latest Related News