Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
റേഡിയോ ജോക്കി വധം,ചാടിപ്പോയ മൂന്നാംപ്രതി അപ്പുണ്ണി പിടിയിൽ

November 09, 2019

November 09, 2019

കൊച്ചി : പോലീസിന്റെ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട കൊലപാതക കേസിലെ മൂന്നാം പ്രതി അപ്പുണ്ണിയെ പോലീസ് പിടികൂടി. ദോഹയിൽ റേഡിയോ ജോക്കിയായിരുന്ന രാജേഷിനെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതി അപ്പുണ്ണിയെയാണ് ഇന്ന് കൊച്ചിയിലെ ഒരു വീട്ടിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം ഒന്നിന് മാവേലിക്കര കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് പ്രതി പോലീസിനെ കബളിപ്പിച്ചു കടന്നുകളഞ്ഞത്. സംഭവത്തിൽ രണ്ടു പോലീസുകാർ സസ്‌പെൻഷനിൽ കഴിയുകയാണ്.

പ്രതിയെ കണ്ടുപിടിക്കുന്നതിനായി പോലീസ് വ്യാപകമായ തെരച്ചിൽ നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ഇയാൾ കൊച്ചിയിലെ ഒരു വീട്ടിൽ ഒളിച്ചു താമസിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് ഇന്ന് പുലർച്ചെ പോലീസ് വീട്ടിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസ് എത്തിയ ഉടൻ പ്രതി കയ്യിലുള്ള എയർ ഗൺ വായിൽ തിരുകി ആത്മഹത്യാ ഭീഷണി മുഴക്കി. എന്നാൽ പോലീസ് തന്ത്രപരമായി ഇയാളെ പിടികൂടി മാവേലിക്കരയിലേക്ക് കൊണ്ടുപോയി.

ദോഹയിൽ റേഡിയോ ജോക്കിയായി ജോലി ചെയ്തിരുന്ന കിളിമാനൂർ സ്വദേശി രാജേഷ് 2018 മാർച്ച് 27നു പുലർച്ചെയാണ് മടവൂരിലെ തന്റെ സ്റ്റുഡിയോയിൽ വെച്ച് അതിദാരുണമായി കൊലചെയ്യപ്പെട്ടത്.കേസിൽ ഒന്നാം പ്രതിയായ സത്താറിന്റെ ഭാര്യയും നൃത്താധ്യാപികയുമായ യുവതിയുമായി രാജേഷിനുണ്ടായിരുന്ന അവിഹിത ബന്ധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് കണ്ടെത്തൽ. സാമ്പത്തിക കേസിനെ തുടർന്ന് വൻ തുകയുടെ ചെക്ക് കേസ് നിലനിൽക്കുന്നതിനാൽ ഒന്നാം പ്രതി സത്താർ ഖത്തറിൽ തന്നെ തുടരുകയാണ്. രണ്ടാം പ്രതിയും ദോഹയിൽ സത്താറിന്റെ ജീവനക്കാരനുമായിരുന്ന മുഹമ്മദ് സാലിഹ് പിന്നീട് നാട്ടിലെത്തി പൊലീസിന് കീഴടങ്ങിയിരുന്നു. ഇയാൾ ഇപ്പോൾ ജയിലിലാണ്.


Latest Related News