Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഇന്ത്യൻ വിദേശകാര്യ മന്ത്രി ലോകകപ്പ് സ്റ്റേഡിയം സന്ദർശിച്ചു,റയ്യാൻ സ്റ്റേഡിയം ഖത്തർ ഇന്ത്യ ബന്ധത്തിന്റെ പ്രതീകമെന്ന് ഹസ്സൻ അൽ തവാദി 

December 28, 2020

December 28, 2020

ദോഹ : രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ദോഹയിൽ എത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ ഫിഫ ലോകകപ്പിനായി നിർമിച്ച റയ്യാൻ അഹമദ് ബിൻ അലി സ്റ്റേഡിയം സന്ദർശിച്ചു.ഇന്ത്യൻ സ്ഥാനപതി ഡോ.ദീപക് മിത്തലും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ലോകകപ്പ് സി.ഇ.ഒ ഹസ്സൻ അൽതാവാദി,നാസർ അൽ ഖാതിർ എന്നിവർ ചേർന്ന് സ്റ്റേഡിയത്തിലെ സൗകര്യങ്ങളും സംവിധാനങ്ങളും മന്ത്രിക്ക് പരിചയപ്പെടുത്തി.

സ്റ്റേഡിയത്തിന്റെ നിർമാണത്തിൽ പങ്കാളിയായ ഇന്ത്യൻ കമ്പനിയായ ലാർസൻ ആൻഡ് ടൂബ്രോയെയും അവരുടെ ഖത്തർ പങ്കാളിയെയും അഭിനന്ദിക്കുന്നതായി പിന്നീട് എസ്.ജയശങ്കർ ട്വീറ്റ് ചെയ്തു.ഇന്ത്യയുടെ മികവിന്റെയും പ്രവർത്തനക്ഷമതയുടെയും തെളിവാണ് സ്റ്റേഡിയമെന്നും ഫിഫാ ലോകകപ്പിന് എല്ലാ ആശംസകൾ നേരുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു.

വാണിജ്യ,സാംസ്‌കാരിക രംഗങ്ങളിൽ ഇന്ത്യയും ഖത്തറും തമ്മിൽ നൂറ്റാണ്ടുകളായി തുടരുന്ന അടുത്ത ബന്ധമാണുള്ളതെന്നും റയ്യാൻ സ്റ്റേഡിയം ഈ അടുത്ത ബന്ധത്തിന്റെ പ്രതീകമാണെന്നും ലോകകപ്പ് സി.ഇ.ഓ ഹസ്സൻ അൽ തവാദി പറഞ്ഞു.

ഇന്ത്യൻ കമ്പനിയുടെ പങ്കാളിത്തത്തോടെ നിർമാണം പൂർത്തിയാക്കിയ അഹമദ് ബിൻ അലി സ്റ്റേഡിയം ഇക്കഴിഞ്ഞ ഡിസംബർ 18ന് ദേശീയ ദിനത്തിൽ അമീർ കപ്പ് ഫൈനൽ മത്സരത്തോടെയാണ് കളിയാരാധകർക്കായി തുറന്നുകൊടുത്തത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News