Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തർ പ്രവാസിയുടെ തിരോധാനം,ഖത്തറിലെ ഇന്ത്യൻ എംബസി ഇടപെടുന്നു 

February 15, 2021

February 15, 2021

അൻവർ പാലേരി, ന്യൂസ്‌റൂം സെൻട്രൽ ഡെസ്ക്

ദോഹ : കഴിഞ്ഞ ശനിയാഴ്ച നാദാപുരം തൂണേരിയിലെ മുടവന്തേരിയിൽ നിന്നും തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ഖത്തറിലെ ഇന്ത്യൻ എംബസി നടപടികൾ തുടങ്ങി. ഇതിന്റെ ഭാഗമായി ഇന്ത്യൻ എംബസിയിലെ ഫാസ്റ്റ് സെക്രട്ടറി ഇന്ന് അഹമ്മദിന്റെ സഹോദരങ്ങളുമായി സംസാരിച്ചു. സംഭവത്തിന്റെ മുഴുവൻ വിവരങ്ങളും ഇന്ത്യൻ എംബസി ഖത്തർ ആഭ്യന്തര മന്ത്രാലയത്തെ ധരിപ്പിച്ചിട്ടുണ്ട്.  

ഇതിനിടെ,അഹമ്മദിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഇന്ന് നാദാപുരത്ത് നാട്ടുകാരും ബന്ധുക്കളും പ്രതിഷേധ ധർണ സംഘടിപ്പിച്ചു.അതേസമയം,ഖത്തറിലുള്ള ഹലീം എന്ന ആളും മറ്റു ചിലരും ചേർന്ന് വിദേശത്തെ ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ചാണ് അഹമ്മദിന്റെ ബന്ധുക്കളുമായി ആശയവിനിമയം നടത്തുന്നതെന്നാണ് വിവരം.അതുകൊണ്ടു തന്നെ കേരളത്തിലെ സൈബർ സെൽ വഴി ഇതിന്റെ ഉറവിടം കണ്ടെത്തുന്നതിന് സാങ്കേതിക തടസ്സം നേരിടുന്നുണ്ട്.ഖത്തർ പോലീസിന്റെ സഹകരണം ലഭിച്ചാൽ മാത്രമേ അന്വേഷണം കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയൂ എന്നാണ് നിഗമനം.

ഖത്തറിലെ സൾഫർ കെമിക്കൽസ് കമ്പനിയുടെ ചെയർമാനും തൂണേരി  മുടവന്തേരി സ്വദേശിയുമായ എം.ടി.കെ. അഹമ്മദിനെ ശനിയാഴ്ച രാവിലെയാണ് 5.20 ഓടെയാണ് മുടവന്തേരിയിലെ വീട്ടിൽ നിന്ന്  പള്ളിയിലേക്ക് പോകുന്ന വഴിയിൽ സ്‌കൂട്ടര്‍ തടഞ്ഞ് നിര്‍ത്തി കാറിൽ തട്ടിക്കൊണ്ടു പോയത്.സംഭവവുമായി ബന്ധപ്പെട്ട് ഏതാനും പേരെ പോലീസ് കസ്റ്റഡിയിലെടുത്ത ചോദ്യം ചെയ്യുന്നുണ്ടെങ്കിലും ഇവർ ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ലെന്നാണ് പോലീസ് അറിയിച്ചത്.

ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News