Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
മുതിര്‍ന്ന അഭിഭാഷകന്‍ രാം ജത്മലാനി അന്തരിച്ചു

September 08, 2019

September 08, 2019

ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകനും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന രാം ജത്മലാനി അന്തരിച്ചു. 95 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ വസതിയില്‍ ഇന്നു രാവിലെയായിരുന്നു അന്ത്യം. ദീര്‍ഘനാളായി ചികില്‍സയിലായിരുന്നു.

1923 സപ്തംബര്‍ 14ന് സിന്ധ് പ്രവിശ്യയിലെ സികാര്‍പൂരില്‍ ജനിച്ച രാം ജത്മലാനി സുപ്രിം കോടതിയിലും ഹൈക്കോടതിയിലും പ്രമാദമായ നിരവധി കേസുകൾവാദിച്ച്‌ ശ്രദ്ധേയനായിരുന്നു. 1959ല്‍ കെ എം നാനാവതി വേഴ്‌സസ് മഹാരാഷ്ട്ര സര്‍ക്കാര്‍ കേസിലെ പ്രോസിക്യൂട്ടര്‍ ആയതാണ് ആദ്യത്തെ ശ്രദ്ധേയമായ കേസ്. 2011ല്‍ രാജീവ് ഗാന്ധിയുടെ കൊലയാളികള്‍ക്ക് വേണ്ടി പ്രതിഭാഗം അഭിഭാഷകനായതും ജത്മലാനിയെ ശ്രദ്ധേയനാക്കി. സ്റ്റോക്ക് മാര്‍ക്കറ്റ് അഴിമതിക്കേസില്‍ ഹര്‍ഷദ് മേത്തയ്ക്കും കേതന്‍ പരേഖിനും വേണ്ടി വാദിച്ചതും ജത്മലാനിയായിരുന്നു. ജസിക്കലാല്‍ വധക്കേസില്‍ മനു ശര്‍മയുടെ അഭിഭാഷകനായിരുന്നു.

സുഹറബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ക്കേസില്‍ അമിത്ഷാക്ക് വേണ്ടിയും 2ജി സ്‌പെക്‌ട്രം കേസില്‍ കനിമൊഴിക്കു വേണ്ടിയും ഹവാല ഇടപാടില്‍ എല്‍ കെ അഡ്വാനിക്ക് വേണ്ടിയും അദ്ദേഹം ഹാജരായിരുന്നു. കാലിത്തീറ്റ കുംഭകോണത്തില്‍ ലാലു പ്രസാദ് യാദവ്, ഖനി അഴിമതിക്കേസില്‍ യെദിയൂരപ്പ, ജോധ്പൂര്‍ ലൈംഗിക പീഡനക്കേസില്‍ ആശാറാം ബാപ്പു അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയലളിത എന്നിവര്‍ക്കു വേണ്ടി വാദിച്ചതും രാം ജത്മലാനിയായിരുന്നു.

2010ല്‍ സുപ്രിം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ആറ്, ഏഴ് ലോക്‌സഭകളില്‍ മുംബൈയില്‍ നിന്ന് ബിജെപി പ്രതിനിധിയായി ലോക്‌സഭയിലെത്തി. അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരില്‍ നഗര വികസന മന്ത്രിയായി. പിന്നീട് 2004ല്‍ ല്ഖനോ മണ്ഡലത്തില്‍ അദ്ദേഹം വാജ്‌പേയിക്കെതിരേ മല്‍സരിച്ചിരുന്നു. എന്നാല്‍ 2010ല്‍ ബിജെപിയില്‍ തിരിച്ചെത്തിയ രാം ജത്മലാനി രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്കെത്തി. 2012ല്‍ യുപിഎ സര്‍ക്കാരിന്റെ അഴിമതിക്കെതിരേ ബിജെപി നേതാക്കള്‍ മൗനം പാലിക്കുന്നു എന്നാരോപിച്ച്‌ ബിജെപി പ്രസിഡന്റ് നിതിന്‍ ഗഡ്കരിക്കെഴുതിയ കത്ത് പുറത്തായതിനെ തുടര്‍ന്ന് 2013 മെയില്‍ അദ്ദേഹത്തെ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു.

മക്കളായ മഹേഷ് ജത്മലാനിയും റാണി ജത്മലാനിയും അറിയപ്പെടുന്ന അഭിഭാഷകരാണ്.


Latest Related News