Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
'സലാം അൽ അന്നാബി':ഖത്തർ ലോകകപ്പ് ടീമിന്റെ പരിശീലനം കാണാൻ ആരാധകർ ഒഴുകിയെത്തി

October 03, 2022

October 03, 2022

ന്യൂസ്‌റൂം ബ്യുറോ/ ഫോട്ടോ : സലിം മാത്രംകോട്,ദി പെനിൻസുല 
ദോഹ: ഫിഫ ലോകകപ്പിനായി തയ്യാറെടുക്കുന്ന ഖത്തർ ടീമിന്റെ  ഓപ്പൺ പരിശീലനം നേരിൽ കാണാൻ ഇന്നലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ ആരാധകർ ഒഴുകിയെത്തി.വൈകുന്നേരം 4 മണിക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് അറിയിച്ചതിനാൽ, നൂറുകണക്കിന് ആരാധകർ ദേശീയ പതാകകൾ വഹിച്ച് ഇഷ്ട താരങ്ങളെ കാണാൻ വളരെ നേരത്തെ തന്നെ വേദിയിൽ എത്തിയിരുന്നു.

വൈകീട്ട് ആറിന് ആരംഭിച്ച പരിശീലനത്തിന് മുന്നോടിയായി ഇഷ്ടതാരങ്ങൾക്കൊപ്പം സെൽഫിയെടുക്കാൻ ചിലർക്ക് അവസരം ലഭിച്ചു..പാട്ടുകൾ പാടിയും ആർത്തുവിളിച്ചുമാണ് ആരാധകർ അൽ അന്നാബിക്ക് രാജ്യത്തിന്റെ ആവേശവും പിന്തുണയും അറിയിച്ചത്.

സ്പെയിനിലും ഓസ്ട്രിയയിലുമായി പരിശീലന ക്യാമ്പുകൾ പുരോഗമിക്കുന്നതിനിടെയാണ് മാസങ്ങൾക്ക് ശേഷം ഖത്തറിന്റെ താരങ്ങൾ തങ്ങളുടെ ഹോം ഗ്രൗണ്ടിൽ പന്തുതട്ടാനെത്തുന്നത്.ആരാധകരുടെ ആവേശം ഏറ്റുവാങ്ങിയ താരങ്ങൾ ലോകകപ്പ് അരങ്ങേറ്റ മൽസരത്തിൽ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കാൻ ശ്രമിക്കുമെന്ന് ഉറപ്പുനൽകി.

“ആരാധകരിൽ നിന്നുള്ള ഇത്തരമൊരു പിന്തുണ ഞങ്ങൾക്ക് അഭിമാനം പകരുന്നതാണ്.ലോകകപ്പിൽ അവർ ഞങ്ങളുടെ പിന്നിൽ നിൽക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, ഞങ്ങളുടെ അരങ്ങേറ്റമൽസരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ഞങ്ങൾ ഉറപ്പുനൽകുന്നു," ഖത്തർ ക്യാപ്റ്റൻ ഹസൻ അൽ ഹെയ്ദോസ് പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക
 


Latest Related News