Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ആദ്യം പോയി സ്പെല്ലിംഗ് പഠിച്ചിട്ടു വരൂ,എന്നിട്ടുമതി ഖത്തർ എയർവെയ്‌സ് ബഹിഷ്കരിക്കലെന്ന് മറുപടി

June 07, 2022

June 07, 2022

കൊൽക്കത്ത :ഖത്തർ എയർവെയ്‌സ് ബഹിഷ്കരിക്കാൻ ഹാഷ്ടാഗുമായി ട്വിറ്ററിൽ എത്തിയവർക്ക് പരിഹാസത്തോടെയുള്ള മറുപടിയുമായി നിരവധി പേർ രംഗത്ത്.  ട്വിറ്ററില്‍ ട്രെന്‍ഡിങായി മാറിയ 'ബോയ്കോട്ട് ഖത്തര്‍ എയര്‍വെയ്സ്' പോസ്റ്റുകൾക്ക് താഴെ ഹാഷ്ടാഗിലെ തെറ്റ് ചൂണ്ടിക്കാട്ടിയാണ് പലരും മറുപടിയുമായി രംഗത്തെത്തിയത്.

ബി.ജെ.പി വക്താവ് നൂപുര ശര്‍മയുടെ പ്രസ്താവനയെ ഖത്തര്‍ അപലപിച്ചതിന് പിന്നാലെയാണ് 'ബോയ്കോട്ട് ഖത്തര്‍ എയര്‍വെയ്സ്' ട്വിറ്ററില്‍ വ്യാപകമായി പ്രചരിച്ചത്. സംഘപരിവാര്‍ അനുകൂലികളാണ് ഇതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഇതിലും ചിലര്‍ക്ക് തെറ്റുകള്‍ പറ്റിയതാണ് പരിഹാസത്തിന് ഇടയാക്കിയത്.  Boycott എന്നതിന് ' Bycott' എന്നാണ് പ്രതിഷേധക്കാര്‍ എഴുതിയിരിക്കുന്നത്.

 

സ്‌പെല്ലിംഗ് മിസ്റ്റേക്ക് ഉള്ള ഹാഷ്ടാഗുമായി രംഗത്തെത്തിയവരാണ് പ്രതിഷേധിക്കാന്‍ നടക്കുന്നതെന്ന പരിഹാസമാണ് മറ്റുള്ളവര്‍ ഉയര്‍ത്തുന്നത്. 'ബോയ്കോട്ടി'ന്റെ സ്പെല്ലിങ് പോലും എഴുതാന്‍ അറിയാത്തവരാണ് ബഹിഷ്കരിക്കാന്‍ നടക്കുന്നതെന്ന റീട്വീറ്റുകളും നിറയുന്നുണ്ട്.

ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ബഹിഷ്‌ക്കരിക്കാൻ ഇന്ത്യയിലെ ഹിന്ദു വലതുപക്ഷ പ്രവണത! ഈ മതഭ്രാന്തന്മാന്മാര്‍ ഫുട്‌ബോള്‍ ബഹിഷ്‌കരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതിനുമുമ്പ്, ഫുട്‌ബോള്‍ എങ്ങനെ കളിക്കണമെന്ന് പഠിക്കേണ്ടതുണ്ട്' എന്നാണ് മറ്റൊരു പരിഹാസ ട്വീറ്റ്.

ഖത്തറിന്റെ നിലപാടിനെതിരെ പരസ്യ പ്രതികരണവുമായി നിരവധി സംഘപരിവാര്‍ അനുകൂലികളും രംഗത്തെത്തിയിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News