Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
കുട്ടികളെ വഴിതെറ്റിക്കുന്നു, നെറ്റിഫ്ലിക്സിലെ ചില ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന് ഗൾഫ് സഹകരണ കൗൺസിൽ

September 07, 2022

September 07, 2022

അൻവർ പാലേരി 

ദോഹ : ഗൾഫ്‌മേഖലയുടെ സാമൂഹിക,ഇസ്‌ലാമിക മൂല്യങ്ങൾക്ക് നിരക്കാത്ത ഉള്ളടക്കം നീക്കം ചെയ്യണമെന്ന് അമേരിക്കൻ ലൈവ് സ്ട്രീമിങ് ഭീമനായ നെറ്റിഫ്ലിക്സിനോട് ഗൾഫ് രാജ്യങ്ങൾ  ആവശ്യപ്പെട്ടു.റിയാദ് ആസ്ഥാനമായ,ആറ് ഗൾഫ് രാജ്യങ്ങൾ ഉൾകൊള്ളുന്ന ജനറൽ കമ്മീഷൻ ഫോർ ഓഡിയോ വിഷ്വൽ മീഡിയ ഒരു പ്രസ്താവനയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

നിശ്ചിത ഉള്ളടക്കം സംപ്രേഷണം ചെയ്യുന്നത് തുടരുകയാണെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും ജിസിസി ജനറൽ കമ്മീഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കുട്ടികളെ ലക്ഷ്യമാക്കിയുള്ള ചില ഉള്ളടക്കങ്ങൾ മാധ്യമ  നിയന്ത്രണം സംബന്ധിച്ച നിയമം ലംഘിച്ചതായും ഇവ പിൻവലിക്കണമെന്നുമാണ് ആവശ്യം.അതേസമയം,ഗൾഫ് രാജ്യങ്ങളുടെ ഈ ആവശ്യത്തോട് നെറ്റിഫ്ലിക്സ് ഇതുവരെ പ്രതികരിക്കാൻ തയാറായിട്ടില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

നെറ്റ്ഫ്ലിക്സ് വിവാദ ഉള്ളടക്കവുമായി ബന്ധപ്പെട്ട് യുഎഇ ചൊവ്വാഴ്ച സമാനമായ പ്രസ്താവന പുറത്തിറക്കിയിരുന്നു.നെറ്റ്ഫ്ലിക്സ്  സംപ്രേക്ഷണം തുടരുകയാണെങ്കിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നായിരുന്നു യു.എ.ഇയുടെ മുന്നറിയിപ്പ്.

നെറ്റിഫ്ലിക്സ് സംപ്രേഷണം ചെയ്യുന്ന വിവാദ പരമ്പരയെ കുറിച്ചുള്ള വിശദവിവരങ്ങൾ ജിസിസി ജനറൽ കമ്മീഷൻ പ്രത്യേകമായി പരാമർശിച്ചിട്ടില്ല.അതേസമയം,' കുട്ടികൾക്കായി നെറ്റിഫ്ലിക്സ്  സംപ്രേഷണം ചെയ്യുന്ന പരമ്പരയിൽ സ്വവർഗരതിയെ പ്രോത്സാഹിപ്പിക്കുന്നതായി സൗദിസർക്കാരിന് കീഴിലെ അൽ ഇഖ്ബാരിയ ടെലിവിഷൻ ചാനൽ റിപ്പോർട്ട് ചെയ്തു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HrLcaJxM8ioJZfNN9bsdpq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News