Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കോവിഡ്,വിദേശത്തു മരിച്ചവരെയും പട്ടികയിൽ ഉൾപെടുത്തണമെന്ന ആവശ്യം ശക്തമാവുന്നു

July 03, 2021

July 03, 2021

ദോഹ: കൊവിഡ് ബാധിച്ച് മരിച്ച പ്രവാസികളെയും സര്‍ക്കാരിന്റെ സഹായപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശകത്മാവുന്നു. നാടിന്റെ സാമ്പത്തിക അഭിവൃദ്ധിക്കായി അഹോരാത്രം പണിയെടുത്ത പ്രവാസികളെ മഹാമാരിയില്‍ പെട്ട് മരിക്കുമ്പോള്‍ കണക്കില്‍ പെടുത്താതിരിക്കുന്നത് അന്യായവും അധാര്‍മികവുമാണെന്ന പ്രതികരണങ്ങളാണ് വിവിധ ഗള്‍ഫ് നാടുകളില്‍ നിന്നും ഉയരുന്നത്. കോവിഡ് മഹാമാരി മൂലം മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കണമെന്ന സുപ്രീം കോടതിവിധിയുടെ പരിധിയില്‍ മരിച്ച പ്രവാസികളെകൂടി ഉള്‍പ്പെടുത്തണമെന്നാണ് ഗള്‍ഫിലെ പ്രവാസി സംഘടകളും സാമൂഹിക പ്രവര്‍ത്തകരും ആവശ്യപ്പെടുന്നത്.
കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീംകോടതി നിര്‍ദേശം നടപ്പിലാക്കുമ്പോള്‍ മരിച്ചത് വിദേശത്താണെന്ന പേരില്‍ 'ഇന്ത്യക്കാരുടെ' പട്ടികയില്‍ നിന്ന് പുറത്താകുമോ എന്ന ആശങ്കയിലാണ് ആയിരത്തോളം പ്രവാസി കുടുംബങ്ങള്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഒന്നരമാസത്തിനപ്പുറം പുറത്തിറങ്ങുന്ന മാര്‍ഗരേഖയില്‍നിന്ന് പ്രവാസികളായി മരിച്ചവര്‍ നിഷ്‌കരുണം തള്ളപ്പെട്ടേക്കാം.  അനൗദ്യോഗിക കണക്ക് പ്രകാരം ആറായിരത്തോളം ഇന്ത്യക്കാര്‍ വിദേശത്ത് മരിച്ചിട്ടുണ്ട്. ഇതില്‍ 800നും 1000നും ഇടയില്‍ മലയാളികളാണ്. കോവിഡ് ബാധിച്ച് മരിച്ചതില്‍ മിക്കവരും സാധാരണ കുടുംബങ്ങളിലെ 30 നും 45 വയസിനും ഇടയിലുള്ളവരാണ്. രാജ്യത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടുമെന്ന വിശ്വാസത്തിലാണ് പ്രവാസികള്‍.

 


Latest Related News