Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
റീപാക്കിങ് കേന്ദ്രം പൂട്ടിച്ചു,പിടിച്ചെടുത്തത് ടണ്‍ കണക്കിനു പഴകിയ ഭക്ഷ്യവസ്തുക്കള്‍

October 25, 2019

October 25, 2019

ദോഹ: കാലാവധി തീര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ റീപാക്ക് ചെയ്തു വീണ്ടും വില്‍പനയ്‌ക്കെത്തിക്കുന്ന സ്ഥാപനം നഗരസഭ-പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പൂട്ടിച്ചു. അല്‍മുര്‍റ വെസ്റ്റിലാണു സംഭവം. ഇവിടെ നിന്ന് ഒരു ടണ്ണിനു മീതെ കാലാവധി തീര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ സെപ്റ്റംബര്‍ ഒന്‍പതിനു കാലാവധി തീര്‍ന്ന 350 കി.ഗ്രാം മിഠായികള്‍, കഴിഞ്ഞ മെയ് നാലിനു കാലാവധി തീര്‍ന്ന 30 കി.ഗ്രാം മിഠായികൾ, ജൂലായ് 25നു കാലാവധി അവസാനിച്ച 360 കി.ഗ്രാം വത്തക്കാകുരുക്കള്‍, 360 കിലോ വറുത്ത വിത്തുകള്‍ എന്നിവയാണ് അല്‍മുര്‍റ വെസ്റ്റിലെ സ്റ്റോറായി ഉപയോഗിച്ചിരുന്ന വീട്ടില്‍ നിന്ന് പിടികൂടി കണ്ടുകെട്ടിയത്. അല്‍റയ്യാന്‍ മുനിസിപ്പാലിറ്റിയിലെ ആരോഗ്യ നിരീക്ഷണ ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്.

അല്‍ഖോർ, അല്‍ദാഖിറ നഗരസഭാ അധികൃതരുടെ നിര്‍ദേശപ്രകാരമായിരുന്നു റെയ്ഡ്.അനധികൃത ഇടപാടുകൾ  നടക്കുന്നതായുള്ള രഹസ്യവിവരത്തെ തുടർന്ന് കേന്ദ്രം ഭക്ഷ്യസുരക്ഷാ വിഭാഗം നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനുശേഷമായിരുന്നു റെയിഡ്.

കാലാവധി തീര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യാനായി റീപാക്ക് ചെയ്യുന്ന തൊഴിലാളികളെയും ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിയമലംഘകരെ കൂടുതല്‍ നിയമനടപടികള്‍ക്കായി സുരക്ഷാ ഏജന്‍സികള്‍ക്കു കൈമാറി.


Latest Related News