Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഫ്‌ളൊറോണ (ഇൻഫ്ലുവെൻസ + കോവിഡ്) അപകടകാരിയോ? കൂടുതൽ അറിയാം

January 03, 2022

January 03, 2022

കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഭീതിപടര്‍ത്തുന്നതിനിടെ ഇസ്രായേലിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഫ്‌ളൊറോണ എത്രത്തോളം അപകടകാരിയാണ്? കൊറോണയും ഇൻഫ്ലുവെൻസയും ഒരുമിച്ച് വരുന്ന രോഗാവസ്ഥയാണ് ഫ്ളൊറോണ. 'ഡബിൾ ഇൻഫെക്‌ഷൻ' എന്നാണ് ഇതിനെ വിളിക്കുന്നത്. ഇസ്രായേലില്‍ റാബിൻ മെഡിക്കൽ സെന്ററിൽ ചികിത്സയ്ക്കെത്തിയ ഗര്‍ഭിണിയിലായിരുന്നു ഫ്ളൊറോണ ആദ്യമായി കണ്ടെത്തിയത്. ഇവരുടെ പരിശോധനാഫലത്തില്‍ കൊറോണയും ഇൻഫ്ലുവെൻസയും പോസറ്റീവായിരുന്നു.

ഫ്ളൊറോണ സ്ഥിരീകരിച്ചതിനു പിന്നാലെ പുതിയ വകഭേദം സംബന്ധിച്ച പഠനത്തിലാണ് ഇസ്രായേലിലെ ശാസ്ത്രജ്ഞരും ആരോഗ്യ പ്രവര്‍ത്തകരും. ഇൻഫ്ലുവെൻസ, കോവിഡ് പ്രതിരോധത്തിനു വാക്സിൻ അനിവാര്യമാണ്. എന്നാല്‍ രോഗബാധിതയായ സ്ത്രീ ഒരു വാക്സിനും എടുത്തിട്ടില്ല. അതേസമയം, വാക്സിന്‍ സ്വീകരിച്ചവരില്‍ രോഗ സാധ്യതയുണ്ടാകില്ലെന്ന് ഉറപ്പിച്ചു പറയാനാവില്ലെന്നും അതില്‍ ഗഹനമായ പഠനങ്ങള്‍ ആവശ്യമാണെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ചുമ, പനി, തൊണ്ടവേദന, തലവേദന, മൂക്കൊലിപ്പ്, ക്ഷീണം എന്നിവയാണ് ഫ്ളൊറോണയുടെ പ്രധാന ലക്ഷണങ്ങള്‍. ഇത് ചെറിയ ലക്ഷണങ്ങളോടെയോ ലക്ഷണങ്ങൾ ഇല്ലാതെയോ ആളുകളെ ബാധിക്കാമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. വൈറസിന് വായുവിലൂടെ സഞ്ചരിക്കാനാകും. ഫ്ളൊറോണയും ഇൻഫ്ലുവെൻസയും മനുഷ്യ ശരീരത്തിന്റെ ഒരേ കോശങ്ങളെയാണ് ബാധിക്കുന്നത്.

 

ഇൻഫ്ലുവെൻസ ലൈക്ക് ഇൽനെസ് (Influenza Like Illness), സിവ്യർ അക്യൂട്ട് റെസ്‌പിറേറ്ററി ഇൻഫെക്‌ഷൻ (Severe Acute Respiratory Infection) തുടങ്ങിയ രോഗമുള്ളവരില്‍ ഫ്ളൊറോണ വൈറസ് സാന്നിധ്യമുണ്ടാകാന്‍ സാധ്യതയേറെയാണ്. തണുപ്പുകാലം കഴിയുന്നതോടെ ഫ്ളൊറോണ സ്വാഭാവികമായി ഇല്ലാതായേക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പങ്കുവെക്കുന്ന പ്രതീക്ഷ. എന്നാല്‍, ഇതിനെ സാധൂകരിക്കുന്ന ശാസ്ത്രീയ പഠനങ്ങളൊന്നും പുറത്തുവന്നിട്ടില്ല. വാക്സിന്‍ സ്വീകരിക്കുകയെന്നതാണ് ഫ്ളൊറോണയെ അകറ്റാന്‍ വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. ഫ്ളൊറോണ സ്ഥിരീകരിച്ച് അധികം വൈകാതെ ഇസ്രായേലിൽ നാലാം ഡോസ് കുത്തിവെപ്പ് ആരംഭിച്ചിരുന്നു. പ്രതിരോധശേഷി വളരെ കുറഞ്ഞവര്‍ക്കായിരുന്നു നാലാം ഡോഡ് നല്‍കിയത്. അതേസമയം, മാസ്കും സാമൂഹിക അകലവും ഉറപ്പാക്കുക, ധാരാളമായി വെള്ളം കുടിക്കുക, വൈറ്റമിൻ സി ടാബ്‌ലറ്റുകൾ, ചീര, പപ്പായ എന്നിവ ഭക്ഷിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും വിദഗ്ധര്‍ നല്‍കുന്നുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News