Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ലോകകപ്പിൽ ഏറ്റവും കൂടുതൽ ആരാധകർ എത്തിയത് ബ്രസീൽ,സെർബിയ മത്സരം കാണാൻ,ആദ്യഘട്ട മത്സരങ്ങളിൽ സ്റ്റേഡിയങ്ങളുടെ 94 ശതമാനം കാണികളെത്തിയതായി ഫിഫ

November 26, 2022

November 26, 2022

അൻവർ പാലേരി 

ദോഹ : ഖത്തർ ലോകകപ്പ് മത്സരങ്ങളുടെ ആദ്യ ഘട്ട മത്സരങ്ങളിൽ സ്റ്റേഡിയങ്ങളുടെ മൊത്തം ശേഷിയുടെ 94 ശതമാനം ആരാധകർ എത്തിയതായി ഫിഫ അറിയിച്ചു.മൂന്ന് ദശലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റതായും നവംബർ 24 ന് ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ബ്രസീൽ സെർബിയ  മത്സരത്തിനാണ് ഏറ്റവും കൂടുതൽ ആരാധകർ സ്റ്റേഡിയത്തിൽ എത്തിയതെന്നും ഫിഫ വ്യക്തമാക്കി.88,103 കാണികൾ ഉണ്ടായിരുന്ന മത്സരത്തിൽ ബ്രസീൽ സെർബിയയെ 2-0 ന് തോൽപിച്ചിരുന്നു.

അതേ ദിവസം തന്നെ, ദോഹയിലെ അൽ ബിദ്ദ പാർക്കിലെ ഫാൻ സോണിൽ 98,000 ആരാധകരാണ് എത്തിയത്.ഫാൻ സോണുകളിലെ സന്ദർശകരുടെ ഏറ്റവും ഉയർന്ന നിരക്കാണിത്.

നിലവിൽ മിക്ക മത്സരങ്ങളുടെയും അധിക ടിക്കറ്റ് ബാച്ചുകൾ പുറത്തിറക്കുകയും പുനർവിൽപ്പന പ്ലാറ്റ്ഫോം തുറന്നിരിക്കുകയും ചെയ്യുന്നതിനാൽ പതിവായി FIFA.com/tickets പരിശോധിക്കണമെന്നും ഫിഫ ആവശ്യപ്പെട്ടു.

ഖത്തറിന്റെ അത്യാധുനിക സ്റ്റേഡിയങ്ങളുടെ ശേഷി ഫിഫയുടെ ആവശ്യതകളേക്കാൾ കൂടുതലാണെന്നും ഇതിനനുസൃതമായി കൂടുതൽ പേരെ ഉൾകൊള്ളാൻ കഴിയുമെന്നും ഫിഫ അറിയിച്ചു.

ലുസൈൽ സ്റ്റേഡിയത്തിന്റെ ആകെ ശേഷി 80,000 ആണെങ്കിലും  88,966 കാണികളെ ഉൾക്കൊള്ളാൻ കഴിയും.അൽ ബൈത്ത് സ്റ്റേഡിയത്തിന്റെ ശേഷി 60,000 മാണ് കണക്കാക്കിയതെങ്കിലും  68,895 ആരാധകരെ ഉൾകൊള്ളുമെന്നും ഫിഫ വിശദീകരിച്ചു.മറ്റു സ്റ്റേഡിയങ്ങളുടെ ശേഷി 40,000 മാണെങ്കിലും 974 സ്റ്റേഡിയത്തിൽ 44,089 ആരാധകർക്ക് മത്സരങ്ങൾ കാണാനാവും.

ലോകകപ്പ് മത്സരങ്ങൾക്കെത്തുന്ന ആരാധകരുടെ എണ്ണത്തിൽ  സ്റ്റേഡിയത്തെക്കാൾ കവിഞ്ഞ കണക്കുകൾ അധികൃതർ പുറത്തുവിട്ടതായി നേരത്തെ ചില പാശ്ചാത്യൻ മാധ്യമങ്ങൾ ആരോപിച്ചിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/FIrAwQZT29aGSsExw8Oea6 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News