Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
തോറ്റിട്ടും പുറത്താവാതെ പോളണ്ട്,സൗദിയെ തോൽപിച്ച മെക്സിക്കോ പുറത്തേക്ക്

December 01, 2022

December 01, 2022

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക്
ദോഹ : അർജന്റീനയോട് മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് തോറ്റെങ്കിലും ഗോൾ ശരാശരിയിലെ നേട്ടവുമായി പോളണ്ട് രണ്ടാം റൗണ്ടിലേക്ക് കടന്നു.വിജയത്തിനപ്പുറം മറ്റൊന്നും ചിന്തിക്കാനാകാതെ പോളണ്ടിനെ നേരിടാനിറങ്ങിയ അർജന്റീന രണ്ടാം പകുതിയിൽ നേടിയ രണ്ട് ഗോളുകളാണ് വിജയക്കുതിപ്പിലേക്ക് നയിച്ചത്.. ഗോൾ അകന്നുനിന്ന ആദ്യ പകുതിയിലെ നിരാശ മുഴുവൻ മറികടന്ന് അർജന്റീന മത്സരത്തിന്റെ 46ാം മിനിറ്റിൽ അലക്സിസ് മക് അലിസ്റ്ററിലൂടെയാണ് ആദ്യ ഗോൾ സ്വന്തമാക്കിയത്. തുടർന്ന് 68ാം മിനിറ്റിൽ ആൽവരസാണ് അർജന്റീനയ്ക്കായി മിന്നുന്ന ഗോൾ നേടിയത്.

അതേസമയം,ലോകകപ്പ് ഗ്രൂപ്പ് സിയിൽ മെക്സിക്കോ സൗദി അറേബ്യയെ തകർത്തു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മെക്സിക്കോയുടെ ജയം. മത്സരത്തിൽ വിജയിച്ചെങ്കിലും പ്രീ കോർട്ടർ കാണാതെ പുറത്തായിരിക്കുകയാണ് മെക്സിക്കോ. 47ാം മിനിറ്റില്‍ ഹെന്‍ഡ്രി മാര്‍ട്ടിനും 52ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെ ലൂയിസ് ചാവേസുമാണ് മെക്സിക്കോക്കായി ഗോൾ നേടിയത്. സലേം അൽ ദവ്സാരിയാണ് സൗദിക്കായി ഇൻജറി ടൈമിൽ ഗോള്‍ നേടിയത്.

മെക്സിക്കൻ മുന്നേറ്റമാണ് ആദ്യ പകുതിയില്‍ കണ്ടത്. എന്നാല്‍ ഗോള്‍ മാത്രം കണ്ടെത്താനായില്ല. ആദ്യ പകുതിയില്‍ 11 ഷോട്ടുകളാണ് മെക്സിക്കോ ഉതിര്‍ത്തത്. കളി തുടങ്ങി മൂന്നാം മിനിറ്റില്‍ അലക്‌സിസ് വെഗയുടെ ഗോളെന്നുറച്ച ഷോട്ട് സൗദി ഗോള്‍കീപ്പര്‍ മുഹമ്മദ് അല്‍ ഒവൈസ് തടയുകയായിരുന്നു. ഏഴാം മിനിറ്റില്‍ ഹെന്‍ഡ്രി മാര്‍ട്ടിന്‍റെ ശ്രമവും 26 ാം മിനിറ്റില്‍ ലൊസാനോയുടെ ശ്രമവും ഒവൈസിന് മുന്നില്‍ നിഷ്പ്രഭമായി.

പ്രീ ക്വാർട്ടർ ഘട്ടം ഉറപ്പിക്കാൻ നിർണായ മത്സരങ്ങൾക്കായി ഇന്നും ടീമുകൾ കളത്തിലിറങ്ങും. ബെൽജിയം, മൊറോക്കോ, ജപ്പാൻ, ജർമനി എന്നീ ടീമുകൾക്ക് ഇന്ന് ജീവന്മരണ പോരാട്ടങ്ങളാണ് ഉള്ളത്. ക്രൊയേഷ്യക്കും ഇന്നത്തെ കളി നിർണായകമാണ്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/C2rupFykVgXBqmlpJc6amX എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News