Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
കളിക്ക് മുമ്പ് അർജന്റീന, ഖത്തർ ലോകകപ്പിൽ ഗോൾഡൻ ബൂട്ട് മെസ്സി സ്വന്തമാക്കുമെന്ന് ഇ.എ സ്പോർട്സ്

November 09, 2022

November 09, 2022

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക് 

ദോഹ : കഴിഞ്ഞ മൂന്ന് ഫിഫ ലോകകപ്പ് മത്സരങ്ങളിലും ജേതാക്കളെ കൃത്യമായി പ്രവചിച്ച 'ഇ.എ സ്പോർട്സ് ഫിഫ 23'  2022 ലെ ഖത്തർ ലോകകപ്പ് അർജന്റീന സ്വന്തമാക്കുമെന്ന് വിലയിരുത്തി.

2010, 2014, 2018 വർഷങ്ങളിലെ ലോകകപ്പ് ജേതാക്കളെ  കൃത്യമായി പ്രവചിച്ച ചരിത്രമുള്ള ഇ.എ സ്പോർട്സ്  ഹൈപ്പർമോഷൻ 2 സാങ്കേതിക വിദ്യയും ഫിഫാ റാങ്കിങ്ങും അടിസ്ഥാനമാക്കിയാണ് 62 മത്സരങ്ങളിൽ നിന്ന് അർജന്റീന ഒന്നാമതെത്തുമെന്ന് പ്രവചിക്കുന്നത്.

പ്രവചനമനുസരിച്ച്,1990 ന് ശേഷം ആദ്യമായി  ഫിഫ ലോകകപ്പ്  ഫൈനലിൽ ലോക ഫുട്ബോളിലെ ഏറ്റവും വലിയ എതിരാളികളായ അർജന്റീനയും ബ്രസീലും നേർക്കുനേർ ഏറ്റുമുട്ടും.ഫൈനലിലെ നിർണായക സ്‌ട്രൈക്ക് ഉൾപ്പെടെ ഏഴ് മത്സരങ്ങളിൽ നിന്നായി എട്ട് ഗോളുകൾ നേടിയ ലയണൽ മെസ്സി ഗോൾഡൻ ബൂട്ട് പുരസ്‌കാരത്തിന് അർഹനാകുമെന്നും ഇ.എ സ്പോർട്സിന്റെ പ്രവചന റിപ്പോർട്ടിൽ  ചൂണ്ടിക്കാട്ടുന്നു.

തങ്ങളുടെ സങ്കീതിക ടീം നടത്തിയ വെർച്വൽ ഗവേഷണത്തിൽ  പോർച്ചുഗലിന്റെ റൂയി പട്രീസിയോ, ബ്രസീലിന്റെ അലിസൺ, ക്രൊയേഷ്യയുടെ ഡൊമിനിക് ലിവാകോവിച്ച്, അർജന്റീനയുടെ എമിലിയാനോ മാർട്ടിനെസ് എന്നിവർ തമ്മിൽ ഗോൾഡൻ ഗ്ലൗവിനായി നാലു തരത്തിൽ ഒപ്പത്തോട് ഒപ്പമെത്തിയെങ്കിലും   ടൂർണമെന്റിലെ ഏറ്റവും മികച്ച മുന്നേറ്റത്തിന്റെ ഫലമായി ഈ നേട്ടം കൈപ്പിടിയിലൊതുക്കിയത് മാർട്ടിനസാണെന്നും  ഇഎ സ്പോർട്സ് വ്യക്തമാക്കി.

അതേസമയം,ഇത് പ്രവചനം മാത്രമാണ്.ഇതിനെ അടിസ്ഥാനമാക്കി പല തരത്തിലുള്ള സംവാദങ്ങളും ചർച്ചകളും നടക്കാമെങ്കിലും അന്തിമ വിധി ഇതുതന്നെയാവണമെന്ന് ഉറപ്പില്ല.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News