Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
യൂസുഫുല്‍ ഖറദാവി മരിച്ചുവെന്ന് വ്യാജ പ്രചാരണം,വീട്ടിൽ തിരിച്ചെത്തിയതായി ഇന്റര്‍നാഷനല്‍ യൂനിയന്‍ ഓഫ് മുസ്ലിം സ്‌കോളേഴ്‌സ്

April 19, 2021

April 19, 2021

ദോഹ : കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ലോക പ്രശസ്ത പണ്ഡിതന്‍ യൂസുഫുല്‍ ഖറദാവി മരിച്ചതായി  വ്യാജപ്രചരണം. ഇന്റര്‍നാഷനല്‍ യൂനിയന്‍ ഓഫ് മുസ്ലിം സ്‌കോളേഴ്‌സ് ആണ് വാർത്ത നിഷേധിച്ച് രംഗത്തെത്തിയത്. അദ്ദേഹം ഏതാനും മണിക്കൂറുകൾ മാത്രമാണ് ആശുപത്രിയിൽ ചിലവഴിച്ചതെന്നും വീട്ടിൽ തിരിച്ചെത്തിയതായും ഇന്റര്‍നാഷനല്‍ യൂനിയന്‍ ഓഫ് മുസ്ലിം സ്‌കോളേഴ്‌സ് ട്വീറ്റ് ചെയ്തു.

ഏപ്രിൽ 17 നാണ് താൻ കോവിഡ് പോസറ്റിവ് ആയതായി ഖറദാവി തന്നെ ട്വിറ്ററിൽ അറിയിച്ചത്.ഇതിന് പിന്നാലെയാണ് അദ്ദേഹം മരിച്ചതായി ചിലർ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചത്.
ഇന്റര്‍നാഷനല്‍ യൂനിയന്‍ ഓഫ് മുസ്ലിം സ്‌കോളേഴ്‌സ് സ്ഥാപക പ്രസിഡന്റിന്റെ മരണം സംബന്ധിച്ച് പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണ്. അദ്ദേഹത്തിന് കോവിഡിന്റെ നേരിയ ലക്ഷണങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ഏതാനും മണിക്കൂറുകള്‍ ആശുപത്രിയില്‍ കഴിഞ്ഞ ശേഷം അദ്ദേഹം വീട്ടിലേക്കു മടങ്ങിയിരുന്നതായും പണ്ഡിത സഭ ട്വിറ്ററില്‍ അറിയിച്ചു.

കഴിഞ്ഞ കുറെ വര്ഷങ്ങളായി ഡോ.യൂസഫ് അൽ ഖറദാവി ദോഹയിലാണ് താമസിക്കുന്നത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News