Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തർ ലോകകപ്പിനെ അപമാനിക്കാൻ വ്യാജ പോസ്റ്റർ,പിന്നിൽ യുഎഇ എന്ന് ആരോപണം

September 28, 2021

September 28, 2021

ദോഹ : ലോകകപ്പും, മറ്റ് കായിക ഇനങ്ങളും വീക്ഷിക്കാനായി ഖത്തറിലെത്തുന്ന വിദേശികൾക്ക് താമസസൗകര്യം ഒരുക്കാനുള്ള അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള പോസ്റ്റർ വ്യാജമെന്ന് തെളിഞ്ഞു. അനുമതി കിട്ടണമെങ്കിൽ സംശയാസ്പദമായ നിബന്ധനകൾ പാലിക്കേണ്ടതുണ്ടെന്ന് പോസ്റ്ററിൽ ഉണ്ടായിരുന്നു. നിറവും ഭാഷയും നോക്കിയാവും വിദേശികളെ അനുവദിച്ചു തരികയെന്നും, ഇത്തരത്തിൽ വിരുന്ന് വരുന്ന ആളുകളെ വിവാഹം കഴിക്കാൻ പാടില്ലെന്നും പോസ്റ്ററിലുണ്ട്. ഇത്തരത്തിലുള്ള ആറ് വിചിത്ര നിബന്ധനകളാണ് പോസ്റ്ററിലുള്ളത്.

ഖത്തർ സുപ്രീം കമ്മിറ്റിയാണ് ഈ നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചതെന്ന് പോസ്റ്ററിൽ കൊടുത്തിട്ടുണ്ടെങ്കിലും, കമ്മിറ്റിയുടെ ഔദ്യോഗിക ലോഗോ പോസ്റ്ററിൽ ഇല്ല. പോസ്റ്റർ ആദ്യം പ്രത്യക്ഷപ്പെട്ടത് യുഎഇ അനുകൂല ട്വിറ്റർ അക്കൗണ്ടിൽ ആണെന്നും, ഇതേ അക്കൗണ്ടിൽ നിന്ന് മുൻപും നിരവധി ഖത്തർ വിരുദ്ധ വാർത്തകൾ പോസ്റ്റ്‌ ചെയ്യപ്പെട്ടിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി 'ദോഹ ന്യൂസ്' റിപ്പോർട്ട് ചെയ്തു. . വർണ്ണവിവേചനം മുഴച്ചുനിൽക്കുന്ന പോസ്റ്റർ ഖത്തറിന്റെ പേരിൽ പ്രചരിപ്പിച്ച ഈ അക്കൗണ്ട് മുഹമ്മദ്‌ കുവാരി എന്ന പേരിലുള്ളതാണ്. സംഭവത്തിൽ യുഎഇക്ക് പങ്കുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ വിസമ്മതിച്ച സുപ്രീം കമ്മറ്റി, ഈ പോസ്റ്ററുമായി തങ്ങൾക്ക് ഒരു ബന്ധവും ഇല്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

 


Latest Related News