Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
പ്രവാസികളുടെ കൊറന്റൈൻ പതിനാല് ദിവസം തന്നെ,ഒരാഴ്ചക്കകം പരിശോധന നടത്തി നെഗറ്റിവ് ആകുന്നവർക്ക് ഏഴു ദിവസം മതി 

September 24, 2020

September 24, 2020

ദോഹ : പ്രവാസികളുടെ കൊറന്റൈൻ കാലാവധിയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന സ്ഥിരീകരണമല്ലാത്ത വാർത്തകൾ ആശയക്കുഴപ്പമുണ്ടാക്കുന്നു.സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ വിദേശത്തു നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്കുള്ള കൊറന്റൈൻ ഏഴ് ദിവസമായി കുറച്ചുവെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിൽ വാർത്തകൾ പ്രചരിക്കുന്നത്.എന്നാൽ കേരളത്തിൽ എത്തിയ ശേഷം ഒരാഴഴ്ചക്കുള്ളിൽ റാപിഡ് കോവിഡ് പരിശോധന നടത്തി ഫലം നെഗറ്റിവ് ആകുന്നവർക്ക് മാത്രമാണ് ഈ ആനുകൂല്യമുള്ളതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

നാട്ടിലെത്തി തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ കോവിഡ് പരിശോധന നടത്തി ഫലം നെഗറ്റിവ് ആയാൽ ഒരാഴ്ച കഴിഞ്ഞു ഇവർക്ക് പുറത്തിറങ്ങാനാവും.കോവിഡ് പരിശോധന നടത്തിയില്ലെങ്കിൽ പതിനാല് ദിവസം തന്നെ കൊറന്റൈനിൽ തുടരേണ്ടതാണ്.പരിശോധന നടത്തി ഫലം പോസറ്റിവ് ആണെങ്കിൽ ഐസൊലേഷനിലേക്ക് മാറ്റും.

വീട്ടിൽ പ്രത്യേകം ബാത് റൂം സൗകര്യങ്ങളോട് കൂടിയ മുറി ഉള്ളവർക്ക് മാത്രമാണ് ഹോം കൊറന്റൈൻ അനുവദിക്കുക.അല്ലാത്തവർക്ക് ഇൻസ്റ്റിറ്റിയൂഷണൽ കൊറന്റൈനോ സാമ്പത്തിക ശേഷിയുള്ളവർക്ക് ഹോട്ടൽ കൊറന്റൈനോ തെരഞ്ഞെടുക്കാവുന്നതാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന വാട്സ്ആപ് നമ്പറിലേക്ക് സന്ദേശമയക്കുക

 


Latest Related News