Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
കോവിഡ്19 - രോഗബാധിതർ കൂടുമ്പോഴും മരണ നിരക്ക് ഏറ്റവും കുറവ് ഖത്തറിൽ 

April 19, 2020

April 19, 2020

ദോഹ : ഗൾഫ് രാജ്യങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണം ഓരോ ദിവസവും കുത്തനെ ഉയരുമ്പോഴും മരണനിരക്ക് പരമാവധി പിടിച്ചുനിർത്തുന്നതിൽ ഖത്തർ വിജയിക്കുന്നതായി റിപ്പോർട്ട്. ജിസിസി രാജ്യങ്ങളിൽ സൗദിയിലും യു.എ.ഇയിലും അതുകഴിഞ്ഞാൽ ഖത്തറിലുമാണ് ഇതുവരെ ഏറ്റവും കൂടുതൽ കോവിഡ് ബാധ സ്ഥിരീകരിച്ചത്. ശനിയാഴ്ച വരെയുള്ള കണക്കുകൾ അനുസരിച്ച് സൗദിയിൽ 8274 പേരിലാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്.ശനിയാഴ്ചയിലെ രോഗബാധിതരുടെ എണ്ണം ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും യു.എ.ഇ യിൽ ഇതുവരെ 6302 പേരിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഖത്തറിൽ ശനിയാഴ്ച വരെ 5008 പേരിലാണ് രോഗബാധ സ്ഥിരീകരിച്ചത്. എന്നാൽ ഈ മൂന്ന് രാജ്യങ്ങളിൽ മരണനിരക്ക് ഏറ്റവും കുറവുള്ളത് ഖത്തറിലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

8274 പേരിൽ രോഗം സ്ഥിരീകരിച്ച സൗദിയിൽ 92 പേർ ഇതുവരെ മരണപ്പെട്ടിട്ടുണ്ട്.മരണനിരക്ക് 6.5 ശതമാനം.1329 പേരാണ് രോഗവിമുക്തി നേടിയത്.  6302 പേരിൽ രോഗം സ്ഥിരീകരിച്ച യു.എ.ഇയിൽ മരണ നിരക്ക് 3.2 ശതമാനമാണ്. 37 പേരാണ് മരണപ്പെട്ടത്.രോഗവിമുക്തരായവർ 1118.ഖത്തറിൽ 5008  പേരിൽ രോഗം സ്ഥിരീകരിച്ചപ്പോൾ എട്ട് പേർ മാത്രമാണ് ഇതുവരെ മരണപ്പെട്ടത്. മരണ നിരക്ക് 1.5 ശതമാനം.

ആരോഗ്യമേഖലയിലെ മികച്ച സംവിധാനങ്ങളും അതീവ ജാഗ്രതയോടെയുള്ള കരുതൽ നടപടികളുമാണ് ഖത്തറിൽ മരണ നിരക്ക് താരതമ്യേന കുറയാൻ ഇടയാക്കിയതെന്നാണ് വിലയിരുത്തൽ.കഴിഞ്ഞ കുറെ വർഷങ്ങളായി ആരോഗ്യരംഗത്ത് രാജ്യം കൈവരിച്ച നേട്ടങ്ങളും അത്യാധുനിക സംവിധാനങ്ങളും ഇതിന് തുണയാവുന്നുണ്ട്. രോഗബാധിതരെ മരണത്തിന് വിട്ടുകൊടുക്കാതെ മികച്ച പരിചരണം ഉറപ്പുവരുത്താൻ ഖത്തറിന് കഴിയുന്നത് രാജ്യത്തെ പ്രവാസി സമൂഹങ്ങൾക്കും ഏറെ ആശ്വാസകരമാണ്. രോഗബാധിതരുടെ ഫലം നെഗറ്റിവ് ആയാലും ദിവസങ്ങളോളം ചികിത്സയിലും ഐസൊലേഷനിലും തുടർന്ന ശേഷം മാത്രമാണ് ഇവർക്ക് വീടുകളിലേക്ക് മടങ്ങാനാവുന്നത്.

കുവൈത്തിൽ ശരാശരി മരണ നിരക്ക് രണ്ടു ശതമാനത്തിനു മുകളിലും ഒമാനിൽ മരണ നിരക്ക് മൂന്ന് ശതമാനത്തിന് മുകളിലുമാണ്. എന്നാൽ ഏഴു പേർ കോവിഡ് ബാധിച്ച് മരണപ്പെട്ട ബഹ്‌റൈനിൽ രോഗപരിശോധനയും രോഗവിമുക്തി നേടുന്നവരുടെ എണ്ണവും കൂടുതലാണ്.1773 പേരിലാണ് ബഹ്‌റൈനിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്.ഇതിൽ 755 പേർ രോഗവിമുക്തി നേടിയിട്ടുണ്ട്.

(ലോകാരോഗ്യസംഘടനയുടെ നിർദേശം അനുസരിച്ച് മൊത്തം രോഗവിമുക്തി നേടിയവരുടെയും മരണപ്പെട്ടവരുടെയും എണ്ണത്തിൽ നിന്നാണ് മരണ നിരക്കിന്റെ ശതമാനം തീരുമാനിക്കേണ്ടത്)

ന്യുസ്‌റൂം വാർത്തകൾ മുടങ്ങാതെ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ് ആപ് നമ്പറിലേക്ക് സന്ദേശമയക്കുക.   


Latest Related News