Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഇന്ത്യയിൽ നിന്ന് വാക്സിൻ സ്വീകരിച്ച് ഖത്തറിൽ എത്തിയാൽ ബൂസ്റ്റർ ഡോസ് എടുക്കാം,അറിയേണ്ട കാര്യങ്ങൾ

January 11, 2022

January 11, 2022

ദോഹ : ഖത്തറിൽ കോവിഡ് വാക്സിൻ രണ്ട് ഡോസുകളും സ്വീകരിച്ച അർഹരായ മുഴുവൻ ആളുകളും ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം.എന്നാൽ ഇതുസംബന്ധിച്ച് നിരവധി സംശയങ്ങളാണ് മലയാളികൾ ഉന്നയിക്കുന്നത്.

 

അമ്പത് വയസ്സിന് മുകളിൽ പ്രായമുള്ള,രോഗപ്രതിരോധ ശേഷി കുറഞ്ഞവരും കോവിഡ് അപകട സാധ്യത വർധിപ്പിക്കുന്ന വിട്ടുമാറാത്ത രോഗാവസ്ഥ ഉള്ളവർക്കുമാണ് ഈ ഘട്ടത്തിൽ ബൂസ്റ്റർ ഡോസ് നൽകുന്നത്. 

40277077 - 33253128 - 55193240 എന്നീ നമ്പറുകളിൽ വിളിച്ചോ നിർദിഷ്ട ഹെൽത്ത് സെന്ററുകളിൽ നിന്നോ ഇതിനുള്ള അപ്പോയിന്മെന്റ് എടുക്കാവുന്നതാണ്.107 ൽ വിളിച്ചും  അപ്പോയിന്മെന്റ് എടുക്കാവുന്നതാണ്.107 ൽ മലയാളത്തിലും സേവനങ്ങൾ ലഭ്യമാണ്.

നിലവിൽ ഫൈസർ,മോഡേണാ വാക്സിനുകളാണ് ഖത്തറിൽ നൽകിവരുന്നത്.നാട്ടിൽ നിന്ന് രണ്ട് ഡോസുകൾ സ്വീകരിച്ച് ആറു മാസം പൂർത്തിയാക്കിയവർക്ക് ഖത്തറിൽ എത്തിയാൽ ബൂസ്റ്റർ ഡോസ് എടുക്കാവുന്നതാണ്.

ഇതിനിടെ, 12 മുതൽ 15 വയസുവരെയുള്ള കുട്ടികൾക്കും ഫൈസർ വാക്സിൻ നൽകുന്നതിന് പൊതുജനാരോഗ്യമന്ത്രാലയം അംഗീകാരം നൽകിയിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News