Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
മൊറോക്കോയിൽ നിന്ന് മുപ്പത് വിമാനങ്ങളിൽ ആരാധകരെത്തുന്നു,ഖത്തറിനെ നീലക്കടലാക്കാൻ അരലക്ഷത്തിനടുത്ത് ആരാധകർ

December 12, 2022

December 12, 2022

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക് 

ദോഹ : നാളെ നടക്കുന്ന രണ്ട് സെമി ഫൈനൽ മത്സരങ്ങൾ കാണാൻ ആരാധകർ ഖത്തറിലേക്ക് ഒഴുകുന്നു.ഫ്രാൻസും മൊറോക്കോയും തമ്മിലും അർജന്റീനയും ക്രൊയേഷ്യയും തമ്മിലുള്ള മത്സരങ്ങൾ കാണാൻ നാളെ രണ്ടു സ്റ്റേഡിയങ്ങളിലും ഇതുവരെയില്ലാത്ത വിധം ആരാധകർ ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.അതേസമയം,അതിലേറെ ആരാധകർ സെമി ഫൈനൽ മൽസരങ്ങൾക്കുള്ള ടിക്കറ്റ് ലഭിക്കാത്തതിന്റെ സങ്കടത്തിലുമാണ്.

ഖത്തറിലെ അർജന്റീനിയൻ എംബസിയുടെ കണക്കനുസരിച്ച്, ടീമിനെ പിന്തുണയ്ക്കുന്നതിനായി 35,000 നും 40,000 നും ഇടയിൽ ആരാധകർ ലോകകപ്പിനായി ഇതുവരെ ഖത്തറിൽ എത്തിയിട്ടുണ്ട്.മെസ്സിക്കും അർജന്റീനയ്ക്കും ഏറ്റവും കൂടുതൽ ആരാധകരുള്ള ഇന്ത്യ,ബംഗ്ളാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ആരാധകരും കൂടി ചേർന്നാൽ ഖത്തർ നാളെ നീലക്കടലായി മാറും.

സെമി ഫൈനലിൽ കടന്ന ആദ്യ അറബ്,ആഫ്രിക്കൻ രാജ്യമെന്ന നിലയിൽ ഫ്രാൻസും,മൊറോക്കോ മൽസരം അറബ് ലോകത്തിന്റെ മുഴുവൻ ആവേശമാവും.ഖത്തറിലെ അറബ് രാജ്യങ്ങളിൽ നിന്നുള്ള ആരാധകർക്ക് പുറമെ,ഖത്തറിലെ പ്രവാസി ഇന്ത്യക്കാരിൽ വലിയൊരു വിഭാഗത്തിന്റെ പിന്തുണയും മൊറോക്കോക്കായിരിക്കും.ഇതിന് പുറമെ,ചൊവ്വ, ബുധൻ ദിവസങ്ങളിലായി കാസബ്ളാങ്കയിൽ നിന്ന് ദോഹയിലേക്ക് 30 സ്പെഷ്യൽ ഫ്ലൈറ്റുകൾ ഓപ്പറേറ്റ് ചെയ്യുമെന്ന് മൊറോക്കൻ വിമാന കമ്പനി അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News