Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ആര്‍ട്ടിക്കിള്‍ 371 ഭേദഗതി ചെയ്യില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

September 08, 2019

September 08, 2019

ന്യൂഡല്‍ഹി: ആര്‍ട്ടിക്കിള്‍ 371 ഭേദഗതി ചെയ്യില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദേശീയ പൗരത്വ രജിസ്റ്റര്‍ പുറത്തുവിട്ടതിന് ശേഷം ആദ്യമായി അസമില്‍ എത്തിയതായിരുന്നു അമിത് ഷാ. ആര്‍ട്ടിക്കിള്‍ 371 ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന പ്രത്യേക വ്യവസ്ഥാണ്. ബി.ജെ.പി സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 371നെ ബഹുമാനിക്കുന്നു. ഏതൊരു സാഹചര്യത്തിലും ആര്‍ട്ടിക്കിള്‍ 371 റദ്ദാക്കില്ലെന്നും അമിത് ഷാ പറഞ്ഞു. അസമിലെ ഗുവാഹത്തിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അമിത് ഷാ.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക ചില അവകാശങ്ങള്‍ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 371 റദ്ദാക്കിയേക്കുമെന്ന് ചര്‍ച്ചകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് അമിത് ഷാ നിലപാട് വ്യക്തമാക്കിയത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ആദിവാസി വിഭാഗക്കാരുടെ തനത് സംസ്‌കാരം നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് ആര്‍ട്ടിക്കിള്‍ 371 ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇതിനിടെ ദേശീയ പൗരത്വ രജിസ്റ്റര്‍ പുറത്തുവിട്ടതോടെ 1.9 മില്യണ്‍ ആളുകള്‍ക്ക് പൗരത്വം നഷ്ടപ്പെട്ടിരിക്കുകയാണ്. ഇതിനെതിരെ ബി.ജെ.പി പ്രാദേശിക നേതൃത്വം ഉള്‍പ്പെടെ പ്രതിഷേധം ഉന്നയിച്ചിരിക്കെയാണ് അമിത് ഷാ അസമില്‍ എത്തിയിരിക്കുന്നത്.


Latest Related News