Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
അവരെ പണം കൊടുത്തുവാങ്ങേണ്ടതില്ല, മലയാളികളുടെ ഫുട്‍ബോൾ പ്രണയത്തെ പിന്തുണച്ച് ലോകകപ്പ് സി.ഇ.ഒ

November 17, 2022

November 17, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ: മലയാളികളടക്കമുള്ള ഇന്ത്യൻ ആരാധകരെ വിലകൊടുത്തുവാങ്ങിയെന്ന വിമർശനങ്ങൾക്കെതിരെ ശക്തമായ പ്രതികരണവുമായി പ്രതികരണവുമായി ഖത്തര്‍ ലോക കപ്പ് സി ഇ ഒ നാസർ അൽ ഖാത്തർ രംഗത്തെത്തി

"കേരളത്തിൽ ഫുട്‌ബോളിന് വലിയ പ്രചാരമുണ്ട്. കേരളത്തിൽ നിന്നുള്ള ധാരാളം ഫുട്‌ബോൾ ആരാധകർ ഖത്തറിലുണ്ട്. അവർ ഫുട്‌ബോളിനെ സ്‌നേഹിക്കുന്നു. അവർ യഥാർഥ ആരാധകരാണ്.അവർ പ്രൊഫഷണലായി ടൂർണമെന്റുകൾ നടത്തുന്നു. അവർ എല്ലാ ആഴ്ചകളിലും പരിപാടികൾ നടത്തുന്നു. അവരെ വില കൊടുത്തു വാങ്ങേണ്ടതില്ല"-അദ്ദേഹം പറഞ്ഞു.

അവർ എല്ലാ മത്സരങ്ങളും കാണാൻ ഗാലറിയിലെത്തുന്നുണ്ട്.അറബ് കപ്പിൽ വരെ ധാരാളം ഇന്ത്യക്കാർ ഗാലയിലുണ്ടായിരുന്നു. ഞങ്ങളെ ചില മാധ്യമങ്ങൾ വിമർശിക്കുന്നു. പക്ഷെ ഇവിടെ ജീവിക്കുന്നവർ ഈ നാടിനെ സ്നേഹക്കുന്നവരാണ് . അവരെ വിലക്കെടുത്തു എന്ന് പറയുന്നത് ഞങ്ങൾ അംഗീകരിക്കില്ല. ഞങ്ങൾക്ക് ആരാധകരോട് പറയാനുള്ളത് ഇത് നിങ്ങളുടെയെല്ലാം ലോകകപ്പാണ് എന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.
.
ഖത്തർ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിന് എതിരെ ധാരാളം അജണ്ടകളും വിമർശനങ്ങളും ഉയരുന്നുണ്ട്. ഇതിന്റെ കാരണങ്ങളിലേക്കും ആരാണെന്നും എന്തുകൊണ്ടാണെന്നും ഞങ്ങൾ അന്വേഷിക്കുന്നില്ല. കഴിഞ്ഞ 13 വർഷമായി പടിഞ്ഞാറൻ മാധ്യമങ്ങൾ ഞങ്ങളെ ആക്രമിക്കുകയാണ്.ഇതിനെല്ലാം ഞങ്ങളുടെ മറുപടി വിജയകരമായി ലോകകപ്പ് നടത്തുകയാണെന്നും നാസർ അൽ ഖാത്തർ പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News