Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ചില മാധ്യമപ്രവർത്തകരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള ഈജിപ്തിന്റെ തീരുമാനത്തെ അൽ ജസീറ അപലപിച്ചു

July 26, 2023

July 26, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : തങ്ങളുടെ മാധ്യമപ്രവർത്തകരിൽ ചിലരെ തീവ്രവാദികളായി മുദ്രകുത്താനുള്ള ഈജിപ്ഷ്യൻ അധികൃതരുടെ തീരുമാനത്തെ അൽ ജസീറ ന്യൂസ് നെറ്റ്‌വർക്ക്  അപലപിച്ചു.

ഈ മാസം ആദ്യം, ഈജിപ്തിലെ ഔദ്യോഗിക പത്രത്തിൽ നൽകിയ റിപ്പോർട്ട് പ്രകാരം, തീവ്രവാദികളെന്ന് ആരോപിക്കപ്പെടുന്നവരുടെ കരിമ്പട്ടികയിൽ അൽ ജസീറയിലെ  നിരവധി ഈജിപ്ഷ്യൻ മാധ്യമപ്രവർത്തകരെയും അവതാരകരെയും ഉൾപെടുത്തിയതായി ക്രിമിനൽ കോടതി വ്യക്തമാക്കിയിരുന്നു.

"തങ്ങളുടെ നിരവധി മാധ്യമപ്രവർത്തകരെ പുതുതായി തയ്യാറാക്കിയ തീവ്രവാദ പട്ടികയിൾ ഉൾപ്പെടുത്തിയ  ഈജിപ്ഷ്യൻ അധികൃതരുടെ നീക്കത്തെ ശക്തമായി അപലപിക്കുന്നു"- അൽ ജസീറ നെറ്റ്‌വർക്ക് ചൊവ്വാഴ്ച പ്രസ്താവനയിൽ പ്രതികരിച്ചു.2020 ഫെബ്രുവരിയിൽ അറസ്റ്റിലായ ബഹാ അൽ-ദിൻ ഇബ്രാഹിം, 2021 ഓഗസ്റ്റിൽ അറസ്റ്റിലായ റബീ അൽ-ഷൈഖ് എന്നീ രണ്ട് റിപ്പോർട്ടർമാരെ ഉടൻ വിട്ടയക്കണമെന്നും അൽ ജസീറ ആവശ്യപ്പെട്ടു.

2013 ൽ മുസ്ലീം ബ്രദർഹുഡിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ചത് മുതൽ   അൽ ജസീറയ്‌ക്കെതിരെ ഈജിപ്ത് തുടർച്ചയായ അടിച്ചമർത്തൽ നടപടികൾ ആരംഭിച്ചിരുന്നു.ഇതിന് പിന്നാലെ അൽജസീറയുടെ നിരവധി മാധ്യമ പ്രവർത്തകരെ ഭരണകൂടം അറസ്റ്റ് ചെയ്ത് തടവിലാക്കിയിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News