Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഫ്രാൻസ് കപ്പുയർത്തുന്നത് കാണാൻ സെയ്തുക്ക ദോഹയിലെത്തി, എൺപതിലുമണയാത്ത ഫുട്‍ബോൾ ആവേശവുമായി

November 13, 2022

November 13, 2022

അൻവർ പാലേരി 

ദോഹ : കഴിഞ്ഞ ദിവസം ലുസൈൽ അരീനയിലൂടെ നടക്കുമ്പോൾ ഒരു വയോധികൻ വന്ന് കൈപിടിച്ചു.'മോനേ,ഇത് ഞാനാണ്'.കഴുത്തിൽ ഹയ്യ കാർഡും ധരിച്ച് മലപ്പുറത്തും നിന്നും ലോകകപ്പ് കാണാനെത്തിയ എൺപതുകാരനായ സെയ്തുക്ക.

'എന്നെ എങ്ങനെ തിരിച്ചറിഞ്ഞു?നമ്മൾ നേരിൽ കണ്ടിട്ടില്ലല്ലോ..'നാട്ടിലെ നമ്പറിൽ വിളിച്ച് സെയ്തുക്കയുമായി ദീർഘനേരം സംസാരിച്ചതിന്റെ ഓർമയിൽ ഞാൻ പറഞ്ഞു.

വാരാന്ത്യത്തിൽ ലുസൈൽ അരീനയിലെ ഫുട്‍ബോൾ ആരാധകർക്കിടയിലൂടെ മകനും ഭാര്യക്കും പേരക്കുട്ടികൾക്കുമൊപ്പം നടക്കാനിറങ്ങിയതാണ്.മകൻ ഷെരീഫാണ് സുഹൃത്തുക്കൾക്കൊപ്പം വരുന്ന എന്നെ ചൂണ്ടിക്കാണിച്ചത്.

'സെയ്തുക്കാ,,കപ്പ് ആരടിക്കും ..""എനിക്കൊപ്പമുള്ള ഖത്തർ എയർവെയ്സിൽ ജോലി ചെയ്യുന്ന സുഹൃത്ത് റസലിന്റെ ചോദ്യം..ഗ്രാമീണത തുളുമ്പുന്ന ചിരിയുമായി സെയ്തുക്ക പറഞ്ഞു.

'മോനേ,ഞാനിപ്പം ഫ്രാൻസിന്റെ കൂടെയാണ്.ഫ്രാൻസ് തന്നെ കപ്പടിക്കും..'

പ്രായം എൺപത് കഴിഞ്ഞെങ്കിലും സെയ്തുക്കയുടെ മനസ്സിൽ ഇപ്പോഴും തൃപ്പനച്ചിയിലെയും കുണ്ടോട്ടിയിലെയും കൊയ്ത്തുകഴിഞ്ഞ പാടങ്ങളിലെ കളിയാവേശം നുരഞ്ഞുപൊങ്ങുകയാണ്.പണ്ട് സെവൻസ് കാണാൻ കോഴിക്കോട്ട് പോയതിന്റെയും  നോമ്പുകാലത്ത് അത്താഴപ്പുലർച്ചെകൾ വരെ നീളുന്ന ഞാറ്റുപാടങ്ങളിലെ ആവേശത്തിമിർപ്പുകളുടെയുമൊക്കെ കഥകൾ സെയ്തുക്കാക്ക് ഒരുപാട് പറയാനുണ്ട്.

ഇതുകൂടി വായിക്കുക :സെയ്തുക്ക കളി പറഞ്ഞാൽ കപ്പടിക്കും,എൺപതാം വയസ്സിൽ ഖത്തറിൽ ലോകകപ്പ് കാണാനൊരുങ്ങി മലപ്പുറത്തുകാരൻ 

എവിടെയെങ്കിലും ലോകകപ്പ് പോലുള്ള വലിയ മത്സരങ്ങൾ നടക്കുമ്പോൾ കാൽപന്തുകളിയെ കുടുംബവിശേഷമാക്കുന്ന ഈ മലപ്പുറത്തുകാരനെ കഴിഞ്ഞ കുറേകാലമായി മക്കൾ ഖത്തറിലേക്ക് വിളിക്കുന്നു.അപ്പോഴും സെയ്തുക്കക്ക് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ.

'ലോകകപ്പ് വരട്ടെ.എനിക്ക് ടിക്കെറ്റെടുത്തോ..ഞാൻ വരും.അങ്ങനെ സെയ്തുക്കാക്കും ഖത്തർ ലോകകപ്പ് ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ 'കുടുംബ വിശേഷ'മാവുകയാണ്.

നേരത്തെ കടുത്ത സ്‌പെയിൻ ആരാധകനായിരുന്ന സെയ്തുക്ക ഈയിടെയാണ് ഫ്രാൻസിനെ നെഞ്ചേറ്റി തുടങ്ങിയത്.മലപ്പുറം ജില്ലയിലെ പാലക്കാട് തൃപ്പനച്ചി സ്വദേശിയായ സെയ്തുക്ക ഇനി ലോകകപ്പ് കഴിയുന്നതുവരെ ഖത്തറിൽ ഉണ്ടാവും.നാലു മക്കളിൽ അസീസും ശരീഫും ദോഹയിലുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.


Latest Related News