Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
പിന്തിരിഞ്ഞോടാൻ ഒരുക്കമല്ല, യുക്രൈനിലെ തന്റെ ലൊക്കേഷൻ പങ്കുവെച്ച് പ്രസിഡന്റ് സെലെൻസ്‌കി

March 08, 2022

March 08, 2022

കീവ് : റഷ്യൻ ആക്രമണം അനുദിനം രൂക്ഷമാകുന്ന യുക്രൈനിൽ നിന്നും, പ്രസിഡന്റിന്റെ പുതിയ സന്ദേശം. തലസ്ഥാനമായ കീവിലെ ബാങ്കോവ തെരുവിലാണ് താൻ ഉള്ളതെന്നും ആരെയും ഭയക്കാനോ ഒളിച്ചിരിക്കാനോ ഉദ്ദേശമില്ലെന്നും സെലെൻസ്‌കി വ്യക്തമാക്കി. സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രസിഡന്റ് പുതിയ പോസ്റ്റ്‌ പങ്കുവെച്ചത്. 

താനുള്ള കെട്ടിടത്തിന്റെ ലൊക്കേഷൻ ഡീറ്റെയിൽസ് അടക്കമുള്ളവയും പ്രസിഡന്റ് പ്രസിദ്ധപ്പെടുത്തി. പ്രതിരോധം പന്ത്രണ്ട് ദിവസം പിന്നിട്ടെന്നും, എല്ലാവരും ഒറ്റക്കെട്ടായി കൂടെയുണ്ടെന്നും സെലെൻസ്കി കൂട്ടിച്ചേർത്തു. യുക്രൈൻ പതാകയ്ക്ക് സമീപത്തായി ഒരു ഡെസ്കിൽ ഇരുന്നുകൊണ്ടാണ് പ്രസിഡന്റ് വീഡിയോയിൽ സംസാരിക്കുന്നത്. നേരത്തേ, ഇദ്ദേഹത്തെ ലക്ഷ്യമാക്കി റഷ്യ ആക്രമണം ശക്തമാക്കി എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മൂന്നോളം തവണ സെലെൻസ്കിക്ക് നേരെ ആക്രമണം ഉണ്ടായെന്നും, തലനാരിഴക്കാണ്‌ രക്ഷപ്പെട്ടതെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


Latest Related News