Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
മാർച്ച്‌ 15 ഇനി മുതൽ ലോക ഇസ്ലാമോഫോബിയ വിരുദ്ധ ദിനമായി ആചരിക്കുമെന്ന് ഐക്യരാഷ്ട്രസഭ, വിയോജിപ്പുമായി ഇന്ത്യ

March 16, 2022

March 16, 2022

എല്ലാ വർഷവും മാർച്ച്‌ 15 ന് ലോക ഇസ്ലാമോഫോബിയ വിരുദ്ധ ദിനമായി ആചരിക്കാനുള്ള പ്രമേയം ഐക്യരാഷ്ട്ര സഭ പാസാക്കി. പാകിസ്ഥാൻ അംബാസിഡറായ മുനീർ അക്രമാണ് സഭയിൽ പ്രമേയം അവതരിപ്പിച്ചത്. 193 അംഗങ്ങളുള്ള യു.എൻ. ജനറൽ അസംബ്ലിയിൽ ഭൂരിഭാഗം അംഗങ്ങളും പിന്തുണച്ചതോടെ പ്രമേയം പാസായി. എന്നാൽ ഇന്ത്യ പ്രമേയത്തെ എതിർത്താണ് വോട്ട് ചെയ്തത്. 

ലോകത്ത് മുസ്ലിംകൾക്ക് നേരെ മാത്രമല്ല ആക്രമണം നടക്കുന്നതെന്നും, ഹിന്ദുമതത്തിനും ബുദ്ധമതത്തിനും നേരെ നിരവധി ആക്രമണങ്ങൾ ഉണ്ടാവുന്ന സാഹചര്യത്തിൽ, ഇസ്‌ലാമിന് പ്രത്യേക പരിഗണന നൽകേണ്ടതില്ല എന്നാണ് ഇന്ത്യൻ പ്രതിനിധിയായ ടി.എസ്. തിരുമൂർത്തി ഐക്യരാഷ്ട്ര സഭയിൽ അഭിപ്രായപ്പെട്ടത്. രണ്ട് വർഷങ്ങൾക്ക് മുൻപ് മാർച്ച്‌ 15 ന് ന്യൂസിലന്റിലെ രണ്ട് മസ്ജിദുകൾക്ക് നേരെ നടന്ന ആക്രമണങ്ങളിൽ അൻപതോളം പേർ കൊല്ലപ്പെട്ടിരുന്നു. ഇത് കണക്കിലെടുത്താണ് മാർച്ച്‌ 15 നെ ഇസ്ലാമോഫോബിയ വിരുദ്ധ ദിനമായി തിരഞ്ഞെടുത്തത്. നേരത്തെ, ഇസ്ലാമിക ഉച്ചകോടിയും ഐക്യരാഷ്ട്രസഭയോട് ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.


Latest Related News