Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
യുദ്ധത്തിന് പിന്നാലെ കോവിഡ് വ്യാപന ഭീഷണിയും, യുക്രൈൻ നേരിടുന്നത് സമാനതകളില്ലാത്ത ദുരന്തം

March 02, 2022

March 02, 2022

കീവ് : യുദ്ധത്തിന്റെ ഭീകരത ആധുനിക ലോകം ഏറെ തവണ നേരിട്ടറിഞ്ഞതാണ്. ലോകമഹായുദ്ധങ്ങൾക്ക് ശേഷവും നിരവധി തവണ പല പ്രദേശങ്ങളും യുദ്ധത്തിന്റെ പിടിയിലകപ്പെട്ടിട്ടുണ്ട്. എന്നാൽ, നിലവിൽ യുക്രൈൻ നേരിടുന്നത് മറ്റൊരു യുദ്ധവുമായും താരതമ്യം ചെയ്യാനാവാത്ത പ്രതിസന്ധിയാണ്. യുദ്ധം ഉടലെടുക്കുന്നത് കോവിഡിന്റെ കാലത്താണെന്നത് തള്ളിക്കളയാവുന്ന വസ്തുതയല്ല. ലോകത്തെ പല രാജ്യങ്ങളും മാസ്ക് അടക്കമുള്ള പ്രതിരോധ ഉപാധികൾ ഉപേക്ഷിച്ചുകൊണ്ട്, കോവിഡിൽ നിന്നും പതിയെ മോചിതരായി തുടങ്ങുന്നതിനിടയിലാണ് ക്ഷണിക്കപ്പെടാത്ത അതിഥിയായി യുദ്ധമെത്തുന്നത്. 

ആരോഗ്യമേഖലയിലെ വിദഗ്ധരുടെ നിരീക്ഷണങ്ങൾ പ്രകാരം യുക്രൈനിലെ കോവിഡ് വ്യാപനം അതിരൂക്ഷമായേക്കും. യുദ്ധക്കെടുതികൾ ഭയന്ന് മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്ന മനുഷ്യർക്ക് സാമൂഹിക അകലമോ സുരക്ഷാ മാനദണ്ഡങ്ങളോ പാലിക്കാൻ കഴിയില്ല എന്നത് വസ്തുതയാണ്. ഇത് കോവിഡ് വ്യാപനത്തിന് ആക്കം കൂട്ടുമെന്നാണ് വിദഗ്ധരുടെ ആശങ്ക. ആശുപത്രികളടക്കം, കോവിഡിനെ നേരിടാനുള്ള സജ്ജീകരണങ്ങൾ യുദ്ധത്തിൽ നശിച്ചുപോയേക്കാം എന്നതാണ് ആശങ്കാജനകമായ മറ്റൊരു വസ്തുത. യുക്രൈനിൽ കുടുങ്ങിയ ജനങ്ങൾ പ്രാണരക്ഷാർത്ഥം അയൽരാജ്യങ്ങളിലേക്ക് ചേക്കേറുകയാണ്. രോഗവാഹകരായാണ് ഇവരെത്തുന്നതെങ്കിൽ ഈ രാജ്യങ്ങളിലെ കോവിഡ് വ്യാപനത്തിന്റെ ആക്കം കൂടുമെന്നും വിദഗ്ദർ നിരീക്ഷിക്കുന്നു.


Latest Related News