Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഇസ്രയേലിന്റെ നിർദ്ദേശം തള്ളി, ഫലസ്തീനികൾക്കുള്ള സാമ്പത്തികസഹായവിതരണദൗത്യം ഖത്തറിൽ നിന്നും ഏറ്റെടുക്കാനില്ലെന്ന് യുഎഇ

October 31, 2021

October 31, 2021

ഗാസയിലെ തൊഴിലാളികൾക്കുള്ള ശമ്പളവും മറ്റും വിതരണം ചെയ്യാനുള്ള ദൗത്യം ഏറ്റെടുക്കാനുള്ള ഇസ്രയേലിന്റെ അപേക്ഷ തള്ളി യുഎഇ. നിലവിൽ ഖത്തറാണ് യുണൈറ്റഡ് നേഷൻസുമായി സഹകരിച്ച് ഗാസയിലെ സാമ്പത്തികവ്യവസ്ഥ കൈകാര്യം ചെയ്യുന്നത്. ഈ കർത്തവ്യം തങ്ങൾ ഏറ്റെടുത്താൽ, ഫലസ്തീനിലെ സാധാരണ ജനങ്ങൾക്ക് കിട്ടേണ്ട പണം ഹമാസ് അധികൃതരുടെ കയ്യിലേക്ക് ഒഴുകുമോ എന്ന ആശങ്കയാണ് യുഎഇയുടെ പിന്മാറ്റത്തിന് കാരണമെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.

2014 മുതൽ ഗാസ മുനമ്പിനെ സാമ്പത്തികമായി സഹായിച്ചു വരികയാണ് ഖത്തർ. ഒരു ബില്യൺ ഡോളറോളം തുക വിവിധ ആവശ്യങ്ങൾക്കായി ഇതുവരെ ചിലവഴിച്ച ഖത്തർ മെയ് മാസത്തിലെ ബോംബാക്രമണത്തിൽ നിരവധിപേർ കൊല്ലപ്പെട്ടപ്പോൾ അഞ്ഞൂറ് മില്യൺ ഡോളറിന്റെ സഹായവും ഗാസയ്ക്കേകി. ഇസ്രയേലിന്റെ എതിർപ്പുകളെ മറികടന്നുകൊണ്ട്, ഗാസയിലെ കുടുംബങ്ങൾക്ക് ഓരോ മാസവും നൂറ് ഡോളറിന്റെ സാമ്പത്തിക സഹായവും ഖത്തർ നൽകുന്നുണ്ട്. ഫലസ്തീനിന് പൂർണ പിന്തുണ നൽകുന്ന ഖത്തറിനെ വരുതിയിലാക്കാൻ കഴിയില്ല എന്ന് ബോധ്യമായ ഇസ്രായേൽ യുഎഇയെ ഈ ദൗത്യം ഏല്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഫലസ്തീനിൽ നിന്നുള്ള എതിർപ്പുകൾ വകവെക്കാതെ ഇസ്രയേലുമായി സാമ്പത്തികകരാറുകൾ ഒപ്പുവെക്കാൻ യുഎഇ തീരുമാനിച്ചിരുന്നു. എന്നാൽ, ഗാസയിലെ കാര്യത്തിൽ ഇടപെടാൻ തങ്ങളില്ലെന്ന നിലപാട് യുഎഇ സ്വീകരിച്ചത് ഇസ്രായേലിന് കനത്ത തിരിച്ചടിയാണ്.


Latest Related News