Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ഖത്തറിലെ മൂന്ന് അമേരിക്കൻ സൈനിക ക്യാമ്പുകൾ ജോർദാനിലേക്ക് മാറ്റിയതായി റിപ്പോർട്ട്

July 03, 2021

July 03, 2021

ദോഹ : മധ്യപൂര്‍വ ദേശത്തെ അമേരിക്കയിലെ ഏറ്റവും വലിയ സൈനിക താവളങ്ങളിലൊന്നായ ദോഹയിലെ അല്‍ സൈലിയ്യ സൈനിക ക്യാംപ് അമേരിക്ക അടച്ചുപൂട്ടിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

. ഇതോടൊപ്പം അസ്സൈലിയ്യ സൗത്ത് ക്യാംപും ആയുധങ്ങള്‍ സൂക്ഷിച്ചിരുന്ന ഫാല്‍ക്കണ്‍ ക്യാംപും അടച്ചുപൂട്ടി. ഇവിടെയുള്ള ആയുധങ്ങളും സൈന്യവും ജോര്‍ദാനിലെ എയര്‍ ബേസിലേക്കാണ് മാറ്റിയതെന്ന് അമേരിക്കന്‍ സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.


മേഖലയിലെ സൈനിക ആവശ്യങ്ങള്‍ക്കുള്ള ആയുധങ്ങള്‍ ഖത്തറിലെ ഈ ക്യാംപുകളിലായിരുന്നു സംഭരിച്ചിരുന്നത്. ടാങ്കുകള്‍, യുദ്ധ വിമാനങ്ങള്‍, വിവിധ ആയുധങ്ങള്‍ തുടങ്ങിയ സൂക്ഷിക്കുന്നതിനുള്ള 27 ആയുധപ്പുരകള്‍ ഇവിടെ ഉണ്ടായിരുന്നു. ഇവ ജോര്‍ദാനിലെ ഏരിയ സപ്പോര്‍ട്ട് ഗ്രൂപ്പിലേക്കാണ് മാറ്റിയതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്റ് പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍ ഖത്തറിലെ മറ്റൊരു പ്രധാന യുഎസ് സൈനിക താവളമായ അല്‍ ഉദൈദ് എയര്‍ ബെയ്സ് പ്രവര്‍ത്തനം തുടരും.

പുതിയ ബൈഡന്‍ ഭരണകൂടത്തിന്റെ മേഖലയിലെ സൈനിക താല്‍പര്യങ്ങളിലുണ്ടായ മാറ്റമാണ് പുതിയ തീരുമാനത്തിനു പിന്നില്‍. സൗദി, ഇറാഖ്, കുവൈറ്റ് എന്നിവിടങ്ങളില്‍ വിന്യസിച്ചിരുന്ന പാട്രിയട്ട് മിസൈല്‍ ബാറ്ററികള്‍ ഉള്‍പ്പെടെയുള്ള സുപ്രധാന ആയുധങ്ങള്‍ കഴിഞ്ഞ മാസം അമേരിക്ക തിരിച്ചെടുത്തിരുന്നു. ചൈനയ്ക്കെതിരായ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നായിരുന്നു അന്ന് യുഎസ് സൈന്യം അറിയിച്ചിരുന്നത്. ഇതിനു പുറമെ, 20 വര്‍ഷത്തമായി അഫ്ഗാനിസ്താനില്‍ തുടരുന്ന യുഎസ് സൈനികരെയും അമേരിക്ക പിന്‍വലിച്ചിരുന്നു.

 


Latest Related News