October 24, 2019
October 24, 2019
ദോഹ : ദോഹയിൽ റസ്റ്റോറന്റുകൾ ഉൾപ്പെടെയുള്ള ഭക്ഷ്യോത്പന്ന വിതരണ കേന്ദ്രങ്ങളിൽ പരിശോധന തുടരുന്നു.ഭക്ഷ്യ സുരക്ഷാ നിയമം ലംഘിച്ച മദീനാ ഖലീഫയിലെയും ബിൻ
മഹ്മൂദിലെയും രണ്ടു റെസ്റ്റോറന്റുകളിൽ കൂടി അധികൃതർ നിയമലംഘനങ്ങൾ കണ്ടെത്തി. നഗരസഭ-പരിസ്ഥിതി മന്ത്രാലയം നടത്തിയ ഭക്ഷ്യ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.ആവശ്യമായ ശീതീകരണ സംവിധാനങ്ങളില്ലാതെ വൃത്തിഹീനമായ അന്തരീക്ഷത്തിൽ കോഴിയിറച്ചി സൂക്ഷിച്ചതിനാണ് മദീനാ ഖലീഫയിലെ റെസ്റ്റോറന്റിനെതിരെ നടപടിയെടുത്തത്.
വലിയ അളവിലുള്ള വേവിച്ച മാംസം താമസിക്കുന്ന മുറിയിൽ മാനദണ്ഡങ്ങൾ പാലിക്കാതെ സൂക്ഷിച്ചതിനാണ് ബിന്‍ മഹ്മൂദിലെ റെസ്റ്റോറന്റിനെതിരെ നിയമനടപടി സ്വീകരിച്ചത്. രണ്ട് റെസ്‌റ്റോറന്റുകള്‍ക്കും അധികൃതർ നോട്ടീസ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ
റസ്റ്റോറന്റുകൾ ഉൾപ്പെടെ പത്തോളം സ്ഥാപനങ്ങൾക്കെതിരെ അധികൃതർ നടപടിയെടുത്തിരുന്നു.പലയിടങ്ങളിലും താമസിക്കുന്ന മുറികളിൽ ഭക്ഷ്യോത്പന്നങ്ങൾ അലക്ഷ്യമായി സൂക്ഷിക്കുന്നതായി അധികൃതർ കണ്ടെത്തിയിട്ടുണ്ട്.