Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ബന്ദികളുടെ മോചനം : ഖത്തർ അമീറിന് നന്ദി അറിയിച്ച് ട്രംപ് 

November 23, 2019

November 23, 2019

ദോഹ : അഫ്‌ഗാനിൽ താലിബാൻ ബന്ദികളാക്കിയ രണ്ട് പേരുടെ മോചനത്തിനായി ഖത്തർ നടത്തിയ പരിശ്രമങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നന്ദി അറിയിച്ചു. കഴിഞ്ഞ ദിവസം ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയെ ടെലിഫോണിൽ വിളിച്ചാണ് തങ്ങളുടെ നന്ദിയും കടപ്പാടും അറിയിച്ചത്.തടവുകാരുടെ മോചനത്തിനായി ഖത്തർ വഹിച്ച നേതൃപരമായ പങ്കിനും ശ്രമങ്ങൾക്കും ആത്മാർത്ഥമായ നന്ദി അറിയിക്കുന്നതായി ട്രംപ് പറഞ്ഞു. ഏറ്റവും പുതിയ രാജ്യാന്തര വിഷയങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും നേതാക്കൾ ചർച്ച നടത്തി.

മൂന്നു വർഷത്തോളമായി താലിബാന്റെ തടവിൽ കഴിഞ്ഞ  പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്നുള്ള രണ്ട് അധ്യാപകരെ രണ്ടു ദിവസം മുമ്പാണ് ഖത്തറിന്റെ മധ്യസ്ഥതയിൽ മോചിപ്പിച്ചത്. 63കാരനായ അമേരിക്കൻ പൗരൻ കെവിൻ സി. കിങ്, 50കാരനായ ഓസ്‌ട്രേലിയൻ പൗരൻ തിമോത്തി ജെ. വീക്‌സ് എന്നിവരാണ് മോചിതരായത്. അധ്യാപകരെ അമേരിക്കൻ സൈനികർക്കാണ് താലിബാൻ കൈമാറിയത്. കാബൂളിലെ അമേരിക്കൻ സർവകലാശാലയിൽ അധ്യാപകരായിരുന്ന ഇവരെ 2016ലാണ് താലിബാൻ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയത്. താലിബാൻ സൈനിക ഓപ്പറേഷൻ മേധാവിയുടെ സഹോദരൻ  അനസ് ഹഖാനി ഉൾപ്പെടെയുള്ള

രണ്ടു താലിബാൻ നേതാക്കളെ  അഫ്‌ഗാനിസ്ഥാൻ അധികൃതർ കഴിഞ്ഞ ദിവസം ദോഹയിൽ എത്തിച്ച്‌  പ്രതിനിധികൾക്കു കൈമാറിയിരുന്നു. ഇതിന് പകരമായാണ് അധ്യാപകരെ മോചിപ്പിച്ചത്. അമേരിക്കയുടെ അഫ്ഗാൻ സമാധാന ദൂതൻ സൽമായ് ഖലീൽസാദ് ആണ് ബന്ദികളുടെ മോചനത്തിനു മധ്യസ്ഥം വഹിച്ചത്.


Latest Related News