Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ദേശീയ പണിമുടക്ക് : കേരളം നിശ്ചലം, മറ്റ് സംസ്ഥാനങ്ങളിൽ ഭാഗികം

March 28, 2022

March 28, 2022

തിരുവനന്തപുരം : കേന്ദ്രസർക്കാരിന്റെ ജന, കർഷകദ്രോഹ നടപടികൾക്കെതിരെ വിവിധ തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ദ്വിദിന പണിമുടക്കിൽ സംസ്ഥാനം സ്തംഭിച്ചു. സ്വകാര്യമേഖലയിലെ ഏതാണ്ട് മുഴുവൻ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുമ്പോൾ, പൊതുമേഖലയിലെ ചില സ്ഥാപനങ്ങൾ പോലീസിന്റെ സുരക്ഷയിൽ പ്രവർത്തിക്കുന്നുണ്ട്. ജോലിക്കെത്തിയ തൊഴിലാളികളും, പണിമുടക്ക് അനുകൂലികളും തമ്മിൽ പല ഇടങ്ങളിലും നേരിയ വാക്കേറ്റങ്ങളുണ്ടായി.

പോലീസിന്റെ സഹായത്തോടെ രാവിലെ ചില കെ.എസ്. ആർ.ടി.സി ബസുകൾ നിരത്തിലിറങ്ങിയെങ്കിലും, സമരക്കാരുടെ പ്രതിഷേധം ശക്തമായതിനാൽ ഇവി നിർത്തി വെക്കേണ്ടി വന്നു. ആശുപത്രി തുടങ്ങിയ അടിയന്തിര ആവശ്യങ്ങൾക്കായി നഗരങ്ങളിൽ എത്തുന്നവരെ സഹായിക്കാൻ സന്നദ്ധസംഘടനകൾ രംഗത്തുണ്ട്. സ്വകാര്യവാഹനങ്ങൾ തടയില്ല എന്ന് പണിമുടക്ക് അനുകൂലികൾ നേരത്തെ തന്നെ അറിയിച്ചിരുന്നതിനാൽ, സ്വകാര്യവാഹനങ്ങൾ നിരത്തുകളിൽ സജീവമാണ്. ബി.ജെ.പി. ക്ക് കീഴിലുള്ള ബി. എം. എസ് ഒഴികെ, ഇരുപതോളം സംഘടനകൾ ഒന്നിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. അതേസമയം, കേരളത്തിന്‌ പുറത്ത് പണിമുടക്കിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. മെട്രോ നഗരങ്ങളിൽ പലതിലും ജനജീവിതം സാധാരണ ഗതിയിലാണ്.


Latest Related News