Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
തൃശൂർ നെടുമ്പുര സ്വദേശിയെ ദോഹയിലെ ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തി 

January 01, 2021

January 01, 2021

ദോഹ: തൃശൂർ ചെറുതുരുത്തി നെടുമ്പുര സ്വദേശിയായ യുവാവിനെ ഖത്തറിലെ ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലിക്കപ്പറമ്പിൽ അബുവിന്റെ മകൻ അബൂ ത്വാഹിർ (26) ആണ് മരിച്ചത്. ദോഹയിൽ ഷെറാട്ടൻ ഹോട്ടലിന്റെ പരിസരത്തെ ബീച്ചിലാണ് മൃതദേഹം കണ്ടതെന്ന് പോലീസ് അറിയിച്ചു. പേഴ്സ്, മൊബൈൽ ഫോൺ തുടങ്ങിയവ കൈവശം ഉണ്ടായിരുന്നു. സാധാരണ ബീച്ച് സന്ദർശകർ കുളിക്കാറില്ലാത്ത പ്രദേശമാണിതെന്ന് പോലീസ് പറയുന്നു. മരണം ഷോക്കേറ്റാകാനുള്ള സാധ്യതയും പറയുന്നുണ്ട്. മരണം സംബന്ധിച്ച് അന്വേഷണം നടന്നു വരികയാണ്. വെള്ളത്തിൽ വീണ് കേടായ ഫോണിലെ വിവരങ്ങൾ ശേഖരിച്ചാൽ കൂടുതൽ വിവരങ്ങൾ കിട്ടുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

മോർച്ചറി യിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ ശേഷമേ മരണകാരണം വ്യക്തമാകൂ.
ഒരു ദിവസം മുമ്പ് റൂമിൽ നിന്നും പോയതാണെന്ന് കൂടെ താമസിക്കുന്നവർ പറയുന്നു. ബീച്ചിൽ പോകുമ്പോൾ ഉപയോഗിക്കുന്ന വസ്ത്രം കരുതിയിരുന്നതായും പറയുന്നുണ്ട്.
അവിവാഹിതനായ യുവാവ് ഏതാനും വർഷങ്ങളായി ഖത്തറിലുണ്ട്. സ്വകാര്യ എസി കമ്പനിയിലായിരുന്നു ജോലി. സഹോദരനും ഇവിടെയുണ്ട്. കോവിഡ് കാരണം വിമാന സർവീസുകൾക്ക് നിയന്ത്രണമുള്ളതിനാൽ മൃതദേഹം ഖത്തറിൽ  തന്നെ കബറടക്കാനാണ് സാധ്യതയെന്ന് ബന്ധുകൾ സൂചിപ്പിച്ചു.
സുലൈഖയാണ് മാതാവ്. സഹോദരങ്ങൾ: ജാഫർ, സദഖത്തുല്ല, ഹസീന, റാബിയ.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News