Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ബിസിനസ് മേഖല നഷ്ടത്തിലേക്ക് കൂപ്പു കുത്തുന്നു,പരസ്യപ്പെടുത്തരുതെന്ന് കേന്ദ്രം

August 23, 2019

August 23, 2019

ദില്ലി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിനിടെ തൊഴിൽ നഷ്ടം സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ട് ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കരുതെന്ന് കേന്ദ്ര സർക്കാർ. കമ്പനികളിൽ തൊഴിൽ നഷ്ടമുണ്ടാകുന്ന സാഹചര്യമുണ്ടായാൽ, അത് എത്രപേരെ ബാധിക്കുമെന്ന കൃത്യമായ കണക്ക് സർക്കാറിന് നൽകുകയാണ് ചെയ്യേണ്ടതെന്നും സാമ്പത്തികസ്ഥിതി സംബന്ധിച്ച യഥാർത്ഥ ചിത്രം കിട്ടാൻ ഇത് അനിവാര്യമാണെന്നും കേന്ദ്ര ധനമന്ത്രാലയം ആവശ്യപ്പെട്ടതായി 'ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്' റിപ്പോർട്ട് ചെയ്തു. വാഹന നിർമാതാക്കൾ മുതൽ അടിവസ്ത്ര നിർമാതാക്കൾ വരെ നഷ്ടക്കണക്കുകൾ നിരത്തുന്നതിനിടെയാണ് കേന്ദ്രത്തിന്റെ ഇടപെടൽ.

'തൊഴിൽ നഷ്ടം സംബന്ധിച്ച നിരവധി റിപ്പോർട്ടുകൾ ഈയിടെ പുറത്തുവന്നു. അവയിൽ മിക്കതും റിപ്പോർട്ടുകളാണ്. ഇത് ജനങ്ങളിൽ ഭയം സൃഷ്ടിക്കുന്നുണ്ട്. ബിസിനസ് സംരംഭങ്ങളോട് തൊഴിൽ നഷ്ടത്തിന്റെ യഥാർത്ഥ കണക്ക് നൽകാൻ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ സാമ്പത്തികാവസ്ഥയുടെ യഥാർത്ഥ ചിത്രം ലഭിക്കാനാണിത്.' മുതിർന്ന ധനമന്ത്രാലയ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

പ്രമുഖ ബിസ്‌കറ്റ് നിർമാതാക്കളായ പാർലെ 10,000 തൊഴിലാളികളെ പിരിച്ചുവിടാൻ പോകുന്നു എന്ന വാർത്ത ദേശീയ തലത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.


Latest Related News