Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
കുട്ടികളുടെ മരണം,ഭക്ഷ്യ വിഷബാധയല്ലെന്ന് ആരോഗ്യ മന്ത്രാലയം

October 20, 2019

October 20, 2019

ഭക്ഷ്യവിഷബാധയാണ് അപകട കാരണമെന്ന് തെളിയിക്കുന്ന യാതൊന്നും പരിശോധനയിൽ കണ്ടെത്തിയിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.

ദോഹ : ദോഹയിൽ മലയാളി നെഴ്‌സ് ദമ്പതികളുടെ രണ്ടു കുട്ടികളുടെ മരണത്തിന് കാരണം കീടനാശിനിയുടെയോ രാസവസ്തുക്കളുടെയോ സാന്നിധ്യമാകാമെന്ന് പൊതുജനാരോഗ്യമന്ത്രാലയം. രണ്ടു കുട്ടികളുടെയും മരണകാരണങ്ങളെക്കുറിച്ച് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ അത്യാഹിത വിഭാഗത്തിലെ മെഡിക്കല്‍ സംഘം വിശദമായ അന്വേഷണം നടത്തിയിരുന്നു. രാസവസ്തുവിന്റെയോ കീടനാശിനിയുടെയോ സാന്നിധ്യമാകാം മരണകാരണമെന്ന സാധ്യതയാണ് അന്വേഷണത്തിന്റെ പ്രാഥമിക ഫലങ്ങള്‍ വിശദീകരിച്ചുകൊണ്ട് മന്ത്രാലയം വ്യക്തമാക്കിയത്. ഖത്തര്‍ ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്..കുട്ടികളിൽ നടത്തിയ വൈദ്യപരിശോധനയുടെ പ്രാഥമിക ഫലങ്ങളും അനുബന്ധമായി നടത്തിയ അന്വേഷണങ്ങളും ഇതാണ് കാണിക്കുന്നതെന്ന്  ആരോഗ്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

അതേസമയം,ഭക്ഷ്യവിഷബാധയാണ് അപകട കാരണമെന്ന് തെളിയിക്കുന്ന യാതൊന്നും പരിശോധനയിൽ കണ്ടെത്തിയിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.മെഡിക്കല്‍ പരിശോധനകളുടെ പ്രാഥമിക ഫലങ്ങളുടെയും കേസുകളുടെ മെഡിക്കല്‍ ചരിത്രം വിലയിരുത്തിയും ആരോഗ്യപരിശോധനകളുടെയും അടിസ്ഥാനത്തില്‍ മരണകാരണം രാസവസ്തുക്കളോ കീടനാശിനിയോ ആകാനാണ് സാധ്യത. കുട്ടികളില്‍ ഭക്ഷ്യവിഷബാധയെക്കുറിച്ച് യാതൊരു റിപ്പോര്‍ട്ടും ലഭിച്ചിട്ടില്ലെന്നും മന്ത്രാലയം സ്ഥിരീകരിച്ചു. എല്ലാ വശങ്ങളില്‍നിന്നുമുള്ള അന്തിമനടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ കുടുംബത്തിന്റെ വസതിയില്‍ എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന് ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട അന്വേഷണ നടപടികൾ പൂർത്തിയാകുന്നതുവരെ മരണപ്പെട്ട കുട്ടികൾ താമസിച്ചിരുന്ന വീട്ടിൽ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബിന്‍മഹ്മൂദിലെ താമസ സ്ഥലത്ത് നിന്ന് ശക്തമായ ഛര്‍ദ്ദിയും ശ്വാസ തടസ്സവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഹമദ് ആശുപത്രിയിൽ എത്തിച്ച  കുട്ടികള്‍ മരണത്തിന് കീഴടങ്ങിയത്.കോഴിക്കോട് ഫറോക്ക് സ്വദേശി ചെറയക്കാട് ഹാരിസിന്റെയും നാദാപുരം കുമ്മങ്കോട് സ്വദേശി വാണിയൂര്‍ ഷമീമയുടെയും മക്കളായ റെഹാന്‍ ഹാരിസ് (മൂന്നര), റിദ ഹാരിസ് (7 മാസം) എന്നിവരാണ് മരിച്ചത്.ഇവര്‍ താമസിക്കുന്ന ഫ്ളാറ്റിന് തൊട്ടടുത്ത ഫ്ളാറ്റില്‍ പ്രാണികള്‍ക്കുള്ള മരുന്നടിച്ചതായും ഇതേത്തുടര്‍ന്നാണ് കുട്ടികള്‍ക്കും പിന്നീട് രക്ഷിതാക്കള്‍ക്കും അസ്വസ്ഥതയുണ്ടായതെന്നുമാണ് കരുതുന്നത്.ഭക്ഷ്യവിഷബാധയാണ് കുട്ടികളുടെ മരണത്തിന് ഇടയാക്കിയതെന്ന പ്രാഥമിക നിഗമനത്തിന്റെ  അടിസ്ഥാനത്തിൽ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി തെറ്റായ വാർത്തകൾ പ്രചരിച്ചിരുന്നു.


Latest Related News