Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
'എയർ ഇന്ത്യ' ഇനി ടാറ്റ ഗ്രൂപ്പിന് സ്വന്തം : ലേലത്തുക അടക്കമുള്ള വിവരങ്ങൾ പുറത്ത്

October 08, 2021

October 08, 2021

 


ഇന്ത്യൻ കേന്ദ്രഗവണ്മെന്റ് ലേലത്തിൽ വെച്ച 'എയർ ഇന്ത്യ' കമ്പനിയെ ടാറ്റ ഗ്രൂപ്പ് സ്വന്തമാക്കിയതായി ഔദ്യോഗികസ്ഥിരീകരണം. ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യയെ വാങ്ങിയതായുള്ള വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നെങ്കിലും ലേലത്തുക അടക്കമുള്ള വിവരങ്ങൾ ഇന്നാണ് വെളിപ്പെടുത്തിയത്. പതിനെട്ടായിരം കോടിക്കാണ് ഇന്ത്യയിലെ വിമാനഭീമനെ ടാറ്റ ഗ്രൂപ്പ് സ്വന്തമാക്കിയതെന്ന് അധികൃതർ വ്യക്തമാക്കി. 

സ്‌പേസ്ജെറ്റ് ഗ്രൂപ്പ് ചെയർമാൻ അജയ് സിംഗിന്റെ കമ്പനിയും എയർ ഇന്ത്യക്കായി രംഗത്തുണ്ടായിരുന്നു. പതിനയ്യായിരം കോടിവരെ ഇവർ ലേലത്തിൽ വാഗ്ദാനം ചെയ്‌തെങ്കിലും ടാറ്റ ഗ്രൂപ്പിന് മുന്നിൽ തോറ്റുപിന്മാറുകയായിരുന്നു. 12, 906 കോടിയാണ് ലേലത്തിൽ അടിസ്ഥാനതുകയായി നിശ്ചയിച്ചിരുന്നത്. നിലവിൽ എയർഇന്ത്യയിൽ ജോലി ചെയ്യുന്ന പന്ത്രണ്ടായിരത്തോളം ജീവനക്കാർക്ക് ഒരു വർഷം കൂടെ തുടരാമെന്നും അധികൃതർ അറിയിച്ചു. ഡിസംബറോടെ കച്ചവടത്തിന്റെ പേപ്പർ വർക്കുകൾ തീർക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ടാറ്റ ഗ്രൂപ്പ് മാധ്യമങ്ങളോട് പറഞ്ഞു.


Latest Related News