Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഇന്ത്യയുമായി നല്ല ബന്ധം നിലനിർത്താൻ ശ്രമിക്കുമെന്ന് താലിബാൻ നേതാവ്

August 30, 2021

August 30, 2021

 

ദോഹ: അഫ്ഗാനിസ്ഥാന്റെ ഭരണചക്രം സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യയുമായുള്ള വ്യാവസായികബന്ധത്തിന് താല്പര്യം പ്രകടിപ്പിച്ച് താലിബാൻ. ദോഹയിലെ താലിബാൻ ഓഫീസിലെ ഉപമേധാവിയായ മുഹമ്മദ്‌ അബ്ബാസ് സ്റ്റാനിക്സായിയാണ് ഇന്ത്യയോട് സ്വീകരിക്കാൻ സാധ്യതയുള്ള നയം വ്യക്തമാക്കിയത്. അഫ്ഗാനിലെ മില്ലി ടെലിവിഷന് നൽകിയ 46 മിനിറ്റ് വീഡിയോ സന്ദേശത്തിലാണ് ഇന്ത്യയെ പറ്റി പരാമർശിച്ചത്. 

താലിബാന്റെ ഭാഗമാകും മുൻപ് 1980കളിൽ അഫ്ഗാൻ സൈന്യത്തിന് ഇന്ത്യ നൽകിയ പരിശീലനത്തിന്റെ ഭാഗമായി ഇന്ത്യ സന്ദർശിച്ചിട്ടുള്ള ആളാണ് സ്റ്റാനിക്സായി. പാകിസ്ഥാനിലൂടെ ഇന്ത്യയുമായി വാണിജ്യം നടത്താനാവുമെന്ന പ്രതീക്ഷയാണ് താലിബാൻ നേതാവ് പങ്കുവെച്ചത്. ഒപ്പം വിമാനമാർഗവും വ്യാപാരം നടത്താൻ കഴിയുമെന്ന് താലിബാൻ കണക്കുകൂട്ടുന്നു. അഫ്ഗാനിലെ തങ്ങളുടെ ഗവൺമെന്റ് പൂർണസജ്ജമായി പ്രവർത്തിക്കാൻ ആരംഭിച്ചാൽ ഉടൻ TAPI വാതക പൈപ്പ്ലൈൻ സ്ഥാപിക്കാൻ ശ്രമിക്കുമെന്നും സ്റ്റാനിക്സായി വ്യക്തമാക്കി. തുർക്കുമെനിസ്ഥാൻ - അഫ്ഗാനിസ്ഥാൻ - പാകിസ്ഥാൻ- ഇന്ത്യ എന്നീ രാജ്യങ്ങളിലൂടെ കടന്ന്‌ പോവുന്ന പൈപ്പ് ലൈൻ പദ്ധതിയാണ് TAPI. ഇറാനിൽ ഇന്ത്യ നിർമിച്ച ചാബഹർ തുറമുഖത്തിന് ഇരുരാജ്യങ്ങൾക്ക് ഇടയിലുള്ള പ്രാധാന്യത്തെ കുറിച്ചും താലിബാൻ വക്താവ് പരാമർശിച്ചു. അതേസമയം, ഇതിനോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.


Latest Related News