Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
പോലീസുകാരിയെ കൊലപ്പെടുത്തിയത് തങ്ങളല്ലെന്ന് താലിബാൻ

September 06, 2021

September 06, 2021

കാബൂൾ : അഫ്ഗാനിസ്ഥാനിലെ പ്രവിശ്യാ പട്ടണത്തില്‍ പോലീസുകാരിയെ വെടിവെച്ചു കണി സംഭവത്തിൽ തങ്ങൾക്ക്ബാ പങ്കില്ലെന്ന്നു താലിബാൻ.  മധ്യ ഘോര്‍ പ്രവിശ്യയുടെ തലസ്ഥാനമായ ഫിറോസ്കോയിലെ ബന്ധുക്കളുടെ മുന്നിലുള്ള കുടുംബ വീട്ടില്‍ വച്ചാണ് നെഗാർ എന്ന പോലീസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിൽ താലിബാനെ പ്രതിചേർത്ത വാർത്തകൾ പുറത്തുവന്നിരുന്നു.അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്കെതിരായ അടിച്ചമര്‍ത്തല്‍ വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട് വരുന്നതിനിടെയാണ് കൊലപാതകം.

നെഗറിന്റെ മരണത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്നും സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുകയാണെന്നും താലിബാന്‍ ബിബിസിയോട് പറഞ്ഞു.

'ഞങ്ങള്‍ക്ക് സംഭവത്തെക്കുറിച്ച്‌ അറിയാം, താലിബാന്‍ അവളെ കൊന്നിട്ടില്ലെന്ന് ഞാന്‍ സ്ഥിരീകരിക്കുന്നു, ഞങ്ങളുടെ അന്വേഷണം തുടരുന്നു.' വക്താവ് സബിയുല്ല മുജാഹിദ് പറഞ്ഞു.

മുന്‍ ഭരണസമിതിയില്‍ ജോലി ചെയ്തിരുന്ന ആളുകള്‍ക്ക് താലിബാന്‍ ഇതിനകം പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നുവെന്നും നെഗറിന്റെ കൊലപാതകം 'വ്യക്തിവൈരാഗ്യം അല്ലെങ്കില്‍ മറ്റെന്തെങ്കിലും' ആയിരിക്കുമെന്നും സബിയുല്ല മുജാഹിദ് പറഞ്ഞു.

ശനിയാഴ്ച താലിബാന്‍ ഭര്‍ത്താവിന്റെയും മക്കളുടെയും മുന്നില്‍ വെച്ച്‌ നെഗറിനെ തല്ലുകയും വെടിവെക്കുകയും ചെയ്തുവെന്ന് മൂന്ന് ഉറവിടങ്ങള്‍ ബിബിസിയോട് പറഞ്ഞു. താലിബാന്‍ വീട്ടിലേക്ക് അതിക്രമിച്ച്‌ കയറി വെടിവെക്കുയായിരുന്നെന്നും മൃതദേഹത്തിന്റെ മുഖം വികൃതമാക്കിയെന്നും കുടുംബം വ്യക്തമാക്കിയിരുന്നു.


Latest Related News