Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ലോകത്ത് സ്വാധീനം ചെലുത്തിയ 100 നേതാക്കളിൽ താലിബാൻ നേതാവ് മുല്ലാ ബരാദറും

September 16, 2021

September 16, 2021

വാഷിംഗ്ടണ്‍: താലിബാന്‍ നേതാവിനെ ഏറ്റവും ലോകത്ത് സ്വാധീനം ചെലുത്തിയവരുടെ പട്ടികയില്‍പെടുത്തി ടൈംമാഗസിന്‍. എല്ലാവര്‍ഷവും അവസാനം പ്രസിദ്ധീകരിക്കുന്ന ലോകത്തിലെ 100 പ്രമുഖരുടെ പട്ടികയിലാണ് താലിബാന്‍ നേതാവ് മുല്ല ബരാദറുടെ പേരും ഉള്‍പ്പെട്ടത്. ലോകത്തില്‍ ഏറ്റവും സ്വാധീന ശക്തിയുള്ള ഈ വര്‍ഷത്തെ 100 പ്രമുഖരുടെ പട്ടികയിലാണ് താലിബാന്‍ നേതാവിനും പ്രധാന്യത്തോടെ ഇടംനല്‍കിയിരിക്കുന്നത്. 2001ല്‍ അഫ്ഗാനിലെ അധിനിവേശം നടന്ന മാസത്തെ ടൈംമാഗസിനിലും അന്ന് താലിബാനായിരുന്നു ഒരു പ്രമുഖ വിഷയം. 

അമേരിക്കയുമായി ദോഹയിലെ എല്ലാ സമാധാന ചര്‍ച്ചകളിലും നേതൃത്വം കൊടുത്ത നേതാവാണ് മുല്ല ബാരാദര്‍.താലിബാന്‍ സംഘത്തിലെ ശാന്തനും ഏറെ ബഹുമാനിക്കപ്പെടുന്ന മുതിര്‍ന്ന നേതാവ് എന്ന നിലയിലാണ് ടൈം മാഗസിന്‍ ബാരാദറിനെ വിശേഷിപ്പിക്കുന്നത്. അമേരിക്കയുടെ അഫ്ഗാന്‍ ഉടമ്ബടികളിലെ പ്രത്യേക പ്രതിനിധി സാല്‍മായ് ഖാലീല്‍ സാദയുമായി സ്ഥിരം ബന്ധപ്പെട്ടിരുന്നതും സമാധാന ചര്‍ച്ചാ സമയത്തെ താലിബാന്റെ നേതാവും ബാരാദറായിരുന്നു.

അഫ്ഗാന്‍ മുന്‍ ഭരണകൂടത്തിന്റെ കാലത്ത് 2010ല്‍ ബാരാദറിനെ പാകിസ്താന്‍ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അമേരിക്ക അഫ്ഗാനില്‍ നിന്നുള്ള പിന്മാറ്റകാര്യത്തില്‍ 2018ല്‍ തീരുമാനം എടുത്തതോടെ ബരാദറിനെ പാകിസ്താന്‍ മോചിപ്പിച്ചു. തുടര്‍ന്ന് ഖത്തര്‍ കേന്ദ്രീകരിച്ചാണ് താലിബാന്റെ രാഷ്‌ട്രീയ നേതൃത്വം പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക : ലിങ്ക് 


Latest Related News