Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
മൂക്കിൽ നിന്നുള്ള സ്രവ പരിശോധനയിലൂടെ മാത്രം ഒമിക്രോൺ വൈറസ് സ്ഥിരീകരിക്കാനാവില്ലെന്ന് പുതിയ പഠനം

January 08, 2022

January 08, 2022

ലോകമാകെ ഭീതി വിതക്കുന്ന കോവിഡ് മഹാമാരിയുടെ പുതിയ വകഭേദമായ ഒമിക്രോണിനെ സ്വാബ് പരിശോധനയിലൂടെ കണ്ടെത്താൻ കഴിയില്ലെന്ന് പഠനം. അമേരിക്കൻ ആരോഗ്യ ജേർണലിൽ വന്ന ഈ പഠനം 29 ഒമിക്രോൺ രോഗികളെ ആസ്പദമാക്കിയാണ് നടന്നത്. രോഗം ബാധിച്ച ശേഷമുള്ള ആദ്യദിവസങ്ങളിൽ സ്വാബ് പരിശോധന കൊണ്ട് കാര്യമില്ലെന്നാണ് ഈ പഠനറിപ്പോർട്ട് വ്യക്തമാക്കുന്നത്. 

മൂക്കിൽ നിന്നുള്ള സ്രവത്തിനൊപ്പം, തൊണ്ടയിൽ നിന്നുള്ള സാമ്പിളും ശേഖരിക്കണമെന്ന നിർദ്ദേശമാണ് റിപ്പോർട്ട് മുന്നോട്ടുവെക്കുന്നത്. ആരോഗ്യരംഗത്തെ വിദഗ്ദനായ ഡോക്ടർ മൈക്കൽ മിനയും ഈ നിർദേശത്തെ പിന്തുണച്ച് രംഗത്തെത്തി. ഒമിക്രോൺ വൈറസ് ആദ്യമെത്തുക തൊണ്ടയിലും ഉമിനീരിലുമാണെന്നും, മൂക്കിൽ ഇവ എത്താൻ ദിവസങ്ങൾ എടുക്കുമെന്നും ഡോക്ടർ വിശദീകരിച്ചു. അതേസമയം, പരിശോധനാ കിറ്റിന്റെ നിർമാതാക്കൾ, കിറ്റിൽ എഴുതിയിരിക്കുന്ന നിർദേശങ്ങൾ പാലിക്കാൻ അപേക്ഷിച്ചു. കിറ്റ് ഉപയോഗിച്ച് സ്വയം പരിശോധിക്കുന്ന രോഗി തൊണ്ടയിൽ നിന്നും സ്രവം ശേഖരിക്കാൻ ശ്രമിക്കുന്നത് അപകടമാണെന്നും നിർമാതാക്കൾ അറിയിച്ചു.


Latest Related News