Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
അഫ്ഗാന്‍ സമാധാനം: ഖത്തര്‍ മുതിര്‍ന്ന പ്രതിനിധിസംഘം അഫ്ഗാന്‍ നേതാക്കളുമായി ചര്‍ച്ച നടത്തി

July 07, 2021

July 07, 2021

ദോഹ: സമാധാന സംഭാഷണങ്ങള്‍ക്കും സൈനിക പിന്‍മാറ്റത്തിനുമിടെ അഫ്ഗാന്‍ നയതന്ത്രജ്ഞരുമായി മുതിര്‍ന്ന ഖത്തരി  പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി. കാബൂള്‍ സന്ദര്‍ശനത്തിനിടെയാണ് ഖത്തറിന്റെ പ്രത്യേക ദൂതന്‍ മുത്ലക് ബിന്‍ മാജീദ് അല്‍ ഖഹ്താനിയും സംഘവുമാണ് അഫ്ഗാന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയത്. അഫ്ഗാനിസ്ഥാന്റെ പ്രഥമ ഉപരാഷ്ട്രപതി അറുല്ല സാലെ, രണ്ടാം ഉപരാഷ്ട്രപതി സര്‍വര്‍ ദാനിഷ്, വിദേശകാര്യ മന്ത്രി മുഹമ്മദ് ഹനീഫ് അത്മാര്‍ എന്നിവരുമായിട്ടായിരുന്നു കൂടിക്കാഴ്ച.രാജ്യത്തെ രാഷ്ട്രീയ, സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചും താലിബാന്റെ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതിനെക്കുറിച്ചും നയതന്ത്രജ്ഞര്‍ സംസാരിച്ചുവെന്ന് അഫ്ഗാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അഫ്ഗാന്‍ സമാധാന പ്രക്രിയയെ പിന്തുണയ്ക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത അല്‍ ഖഹ്താനി ആവര്‍ത്തിച്ചു.അഫ്ഗാന്‍ സര്‍ക്കാരും താലിബാനും തമ്മിലുള്ള പതിറ്റാണ്ടുകളുടെ യുദ്ധം അവസാനിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ഖത്തറില്‍ സമാധാന ചര്‍ച്ചകള്‍ക്ക് സൗകര്യമൊരുക്കിയത്.സെപ്റ്റംബര്‍ 11നു മുമ്പ് അഫ്ഗാനില്‍ നിന്നും വിദേശ സൈന്യങ്ങള്‍ പൂര്‍ണമായും മാറുകയാണ്. യു.എസിന്റെ 90 ശതമാനം സാനികരും പിന്‍വാങ്ങിക്കഴിഞ്ഞതായി കഴിഞ്ഞ ദിവസം ബന്ധപ്പെട്ടവര്‍ പ്രഖ്യാപിച്ചിരുന്നു. അതിനിടെ അഫ്ഗാന്റെ നിരവധി പ്രദേശങ്ങള്‍ ഇപ്പോള്‍ തന്നെ താലിബാന്റെ നിയന്ത്രണത്തിലായിട്ടുണ്ട്.

 


Latest Related News