Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറിൽ  ആരോഗ്യകേന്ദ്രങ്ങളിലും ഡ്രൈവ് ത്രൂ പോയിന്റിലും കൊവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് ലഭിക്കും; അറിയിപ്പുകളുമായി ആരോഗ്യമന്ത്രാലയം

March 09, 2021

March 09, 2021

ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ്
NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


ദോഹ: ഖത്തറിലെ ആരോഗ്യ കേന്ദ്രങ്ങളിലും ഡ്രൈവ് ത്രൂ പോയിന്റിലും കൊവിഡ്-19 പ്രതിരോധ വാക്‌സിന്റെ രണ്ടാമത് ഡോസ് ലഭിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്‌സിനേഷന്‍ സംബന്ധിച്ച വിവിധ അറിയിപ്പുകള്‍ മന്ത്രാലയം പുറത്തിറക്കി. 

ഘട്ടം ഘട്ടമായുള്ള വാക്‌സിനേഷന്‍ പദ്ധതിയില്‍ ക്ഷണം ലഭിക്കുന്നവര്‍ക്ക് മാത്രമാണ് നിലവില്‍ വാക്‌സിന്‍ ലഭിക്കുക. മുന്‍ഗണനാ ഗ്രൂപ്പില്‍ പെട്ടവര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് മന്ത്രാലയം ശ്രമിക്കുന്നത്. 

ലുസൈലിലെ ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ രണ്ടാം ഡോസ് മാത്രമാണ് നല്‍കുന്നത്. ആദ്യ ഡോസ് സ്വീകരിക്കുമ്പോള്‍ തന്നെ രണ്ടാമത്തെ ഡോസ് സ്വീകരിക്കേണ്ട തിയ്യതി ജനങ്ങളെ അറിയിക്കും. ഇത് ഏതെങ്കിലും ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നാണോ ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നിന്നാണോ ലഭിക്കുക എന്നും അപ്പോള്‍ തന്നെ അറിയിക്കും. 

കൊവിഡ്-19 പ്രതിരോധ വാക്‌സിനെ കുറിച്ച് പൗരന്മാരെയും താമസക്കാരെയും ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് ഇക്കാര്യങ്ങള്‍ ആരോഗ്യവകുപ്പ് അറിയിച്ചത്. വിവിധ ഭാഷകളില്‍ വാക്‌സിനേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

നിലവില്‍ 50 വയസോ അതിന് മുകളിലോ പ്രായമുള്ളവരെ അവരുടെ ആരോഗ്യാവസ്ഥ കണക്കിലെടുക്കാതെ വാക്‌സിന്‍ നല്‍കാനായി ക്ഷണിക്കുന്നു. കൂടാതെ വിട്ടുമാറാത്ത രോഗങ്ങള്‍ ഉള്ളവര്‍, ആരോഗ്യ ജീവനക്കാര്‍, വിവിധ മന്ത്രാലയങ്ങളിലെയും വ്യവസായ സ്ഥാപനങ്ങളിലെയും പ്രധാന ജോലിക്കാര്‍, അധ്യാപകര്‍, വിദ്യാഭ്യാസ ജീവനക്കാര്‍ തുടങ്ങിയവരാണ് മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഖത്തറിലെ 27 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലാണ് വാക്‌സിന്‍ വിതരണം ചെയ്യുന്നത്. 

മുന്‍ഗണനാ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ആരോഗ്യകേന്ദ്രത്തിലേക്ക് എത്താന്‍ എസ്.എം.എസ് മുഖേന ക്ഷണം ലഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ആദ്യ ഡോസിനും രണ്ടാമത്തെ ഡോസിനും എസ്.എം.എസ് ആയി ക്ഷണം ലഭിക്കും. 

ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ (ക്യു.എന്‍.സി.സി) വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ അധ്യാപകര്‍ക്കും സ്‌കൂള്‍ അഡ്മിനിസ്‌ട്രേഷന്‍ ജീവനക്കാര്‍ക്കും മാത്രമാണ് വാക്‌സിന്‍ നല്‍കുന്നത്. 

ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നിന്ന് വാക്‌സിനെടുക്കാന്‍ അപ്പോയിന്റ്‌മെന്റിന്റെ ആവശ്യമില്ല. രണ്ടാമത്തെ ഡോസിനായി നിശ്ചയിക്കപ്പെട്ട ദിവസം കേന്ദ്രം പ്രവര്‍ത്തിക്കുന്ന സമയത്ത് എപ്പോഴെങ്കിലും എത്തി ജനങ്ങള്‍ക്ക് ഇവിടെ നിന്ന് വാക്‌സിനെടുക്കാമെന്നും മന്ത്രാലയം അറിയിച്ചു. 

കൊവിഡ്-19 പ്രതിരോധ വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച ഉടന്‍ വിദേശത്തേക്ക് പോകാനും സാധിക്കും. രണ്ടാമത്തെ ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞാല്‍ മാത്രമാണ് ഖത്തറിലേക്ക് മടങ്ങിയെത്തുന്നവര്‍ക്ക് ക്വാറന്റൈനില്‍ ഇളവ് ലഭിക്കുകയുള്ളൂവെന്നും മന്ത്രാലയം ആവര്‍ത്തിച്ചു. 


ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News